പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍നിന്നു നീക്കി, വെങ്കയ്യ നായിഡുവിന്റെ നടപടി പ്രതിപക്ഷത്തിന്റെ പരാതിയെത്തുടര്‍ന്ന്

പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍നിന്നു നീക്കി, വെങ്കയ്യ നായിഡുവിന്റെ നടപടി പ്രതിപക്ഷത്തിന്റെ പരാതിയെത്തുടര്‍ന്ന്
പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍നിന്നു നീക്കി, വെങ്കയ്യ നായിഡുവിന്റെ നടപടി പ്രതിപക്ഷത്തിന്റെ പരാതിയെത്തുടര്‍ന്ന്
Updated on
1 min read

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശങ്ങള്‍ രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു സഭാരേഖകളില്‍നിന്നു നീക്കി. രാജ്യസഭാ ഉപാധ്യക്ഷപദവിയിലേക്കു പ്രതിപക്ഷ സ്ഥാനാര്‍ഥിയായിരുന്ന കോണ്‍ഗ്രസ് അംഗം ബികെ ഹരിപ്രസാദിനെക്കുറിച്ചു നടത്തിയ പരാമര്‍ശമാണ് രേഖകളില്‍നിന്നു നീക്കിയത്.

ബികെ ഹരിപ്രസാദിനെക്കുറിച്ച് പ്രധാനമന്ത്രി നടത്തിയ പരാമര്‍ശം അധിക്ഷേപകരമാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ആര്‍ജെഡി അംഗം മനോജ്കുമാര്‍ ഝാ രാജ്യസഭാധ്യക്ഷന് പരാതി നല്‍കി. ചട്ടം 238 അംനുസരിച്ചാണ് ഝാ ഇക്കാര്യം ആവശ്യപ്പെട്ടത്.

രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ഹരിവംശ് നാരായണ്‍ സിങ് വിജയിച്ചിരുന്നു. വോട്ടെടുപ്പിനു ശേഷം നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി പ്രതിപക്ഷ സ്ഥാനാര്‍ഥിയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നടത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com