

ന്യൂഡൽഹി: വിവാഹത്തട്ടിപ്പ് കേസുകൾ തടയുന്നതിനായി പുതിയ നിയന്ത്രണവുമായി വിദേശകാര്യ മന്ത്രാലയം. പ്രവാസികളായ പുരുഷൻമാർ വിവാഹം നടന്ന് 30 ദിവസത്തിനുള്ളിൽ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണമെന്നാണ് മന്ത്രാലയത്തിന്റെ പുതിയ വ്യവസ്ഥ. ഇക്കാര്യം വ്യക്തമാക്കുന്ന ബിൽ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് രാജ്യസഭയിൽ അവതരിപ്പിച്ചു.
വിവാഹം രജിസ്റ്റർ ചെയ്യാത്തവരുടെ പാസ്പോർട്ട് കണ്ടുകെട്ടുന്നതിനും സമൻസ് നൽകി കോടതി നടപടികളിലേക്ക് കടക്കുന്നതിനും ബിൽ അധികാരം നൽകുന്നുണ്ട്. പ്രവാസി ഇന്ത്യക്കാരായ പുരുഷൻമാർ ഇന്ത്യാക്കാരിയെയോ, പ്രവാസിയായ ഇന്ത്യക്കാരിയെയോ വിവാഹം ചെയ്താലും ബില്ലിലെ വ്യവസ്ഥകൾ ബാധകമാവും.
ഇന്ത്യക്കാർ തമ്മിൽ വിദേശത്ത് വച്ച് നടക്കുന്ന വിവാഹത്തിനും പുതിയ രജിസ്ട്രേഷൻ ചട്ടങ്ങൾ ബാധകമാണ്. വിദേശ വിവാഹ നിയമപ്രകാരം ചുമതലപ്പെടുത്തിയിട്ടുള്ള വിവാഹ ഓഫീസർ മുമ്പാകെ വേണം ഇത് രജിസ്ട്രേഷൻ പൂർത്തിയാക്കാൻ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates