പ്രസവാവധി: തൊഴിലുടമകള്‍ക്ക് ഭാരം കുറയുന്നു, 14 ആഴ്ചകളിലെ പകുതി ശമ്പളം സര്‍ക്കാര്‍ വക 

15,000രൂപയും അതിന് മുകളിലും ശമ്പളമുള്ള സ്ത്രീകള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക
പ്രസവാവധി: തൊഴിലുടമകള്‍ക്ക് ഭാരം കുറയുന്നു, 14 ആഴ്ചകളിലെ പകുതി ശമ്പളം സര്‍ക്കാര്‍ വക 
Updated on
1 min read

ന്യൂഡല്‍ഹി: പ്രസവാവധി 26ആഴ്ചയാക്കി ഉയര്‍ത്തുമ്പോള്‍ 14ആഴ്ചകളിലെ ശമ്പളത്തിന്റെ പകുതി സര്‍ക്കാര്‍ നല്‍കുമെന്ന് പ്രഖ്യാപനം. പ്രസവാവധിയുടെ കാലാവധി ഉയര്‍ത്തുമ്പോള്‍ പല സ്ഥാപനങ്ങളും സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കുന്നതില്‍ വിസ്സമ്മതിക്കുമെന്നുള്ള നിരവധി റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. 

സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ തൊഴിലനുഷ്ടിക്കുന്ന ജീവനക്കാരികള്‍ക്കാണ് ഈ ആനുകൂല്യം. മുമ്പ് 12 ആഴ്ചകള്‍ മാത്രമുണ്ടായിരുന്ന പ്രസവാവധി 2017മാര്‍ച്ചില്‍ പുറത്തിറക്കിയ അമെന്‍ഡ്‌മെന്റ് പ്രകാരമാണ് പ്രസവാവധി 26ആവ്ചകളായി നീട്ടിയത്. എന്നാല്‍ നീട്ടിയ 14മാസത്തെ ശമ്പളത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും തൊഴിലുടമയുടെ ചുമതലയായി ഒതുക്കാതെ 14ആഴ്ചകളിലെ 50ശതമാനം ശമ്പളം സര്‍ക്കാര്‍ നല്‍കുമെന്ന് കേന്ദ്ര വനിതശിശുക്ഷേമ മന്ത്രാലയം അറിയിച്ചു. 

2017 മാര്‍ച്ചുവരെ ക്ഷേമ ഫണ്ടില്‍ 32,632 കോടി രൂപയാണുള്ളത്. ഇതില്‍ 7,500 കോടി മാത്രമേ ചിലവാക്കിയിട്ടൊള്ളു. ബാക്കിതുക പ്രസവാനുകൂല്യമായി ചിലവഴിക്കാനാണ് മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. 15,000രൂപയും അതിന് മുകളിലും ശമ്പളമുള്ള സ്ത്രീകള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com