ബംഗലൂരു : കുമാരസ്വാമി സർക്കാർ രാജിവെച്ചതോടെ, കർണാടകയിൽ പുതിയ സർക്കാരുണ്ടാക്കാൻ ബിജെപി നീക്കം തുടങ്ങി. ബിജെപിയുടെ നിയമസഭാ കക്ഷിയോഗം ഇന്ന് ചേരും. യോഗത്തിൽ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പയെ നേതാവായി തെരഞ്ഞെടുക്കും. ഇതിന് പിന്നാലെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംഘം ഗവർണറെ കണ്ട് കത്ത് നൽകും. യെദ്യൂരപ്പ നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന.
കര്‍ണാടകയില്‍ ജനാധിപത്യത്തിന്റെ വിജയമാണുണ്ടായതെന്ന് കുമാരസ്വാമി രാജിവെച്ചതിന് പിന്നാലെ യെദ്യൂരപ്പ അഭിപ്രായപ്പെട്ടു. അഴിമതി കൊണ്ട് ജനത്തിന് ഭാരമായ സര്‍ക്കാരാണ് പുറത്തായത്. വികസനത്തിന്റെ പുതിയ യുഗം കര്‍ണാടകയില്‍ വരുമെന്നും, ബിജെപിയുടെ നേതൃത്വത്തിൽ സ്ഥിരതയും കഴിവുമുളള സര്‍ക്കാര്‍ വരുമെന്നും യെദ്യൂരപ്പ പറഞ്ഞു.
നാലാം തവണയാണ് യെദ്യൂരപ്പ മുഖ്യമന്ത്രിയാകാൻ ഒരുങ്ങന്നത്. വിശ്വാസ വോട്ടെടുപ്പിനായി നാലുദിവസം ക്ഷമയോടെ കാത്തിരുന്നശേഷമാണ് 76കാരനായ യെദ്യൂരപ്പ മുഖ്യമന്ത്രിപദത്തിലേക്ക് കടന്നെത്തുന്നത്. 2018 മേയ് 23ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത യെദ്യൂരപ്പ സർക്കാറിന് രണ്ടര ദിവസത്തെ ആയുസ്സു മാത്രമാണുണ്ടായിരുന്നത്. 14 മാസത്തെ കാത്തിരിപ്പിനൊടുവിലാണ് യെദ്യൂരപ്പ വീണ്ടും അധികാരത്തിലേറാനൊരുങ്ങുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates