ഭര്‍ത്താവുമായി പിണങ്ങി; ചെലവ് നടത്താന്‍ കൈയില്‍ പണമില്ലാതായി;  2 മാസം പ്രായമുള്ള കുഞ്ഞിനെ യുവതി 45,000 രൂപയ്ക്ക് വിറ്റു

ഭര്‍ത്താവിന്റെ പെരുമാറ്റത്തില്‍ യുവതി ഏറെ അസ്വസ്ഥയായിരുന്നു
ഭര്‍ത്താവുമായി പിണങ്ങി; ചെലവ് നടത്താന്‍ കൈയില്‍ പണമില്ലാതായി;  2 മാസം പ്രായമുള്ള കുഞ്ഞിനെ യുവതി 45,000 രൂപയ്ക്ക് വിറ്റു
Updated on
1 min read

ഹൈദരബാദ്: ചെലവ് നടത്താന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് യുവതി രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ 45,000 രൂപയ്ക്ക് അയല്‍വാസികള്‍ക്ക് വിറ്റു. ഹൈദരബാദിലെ ഹബീബ് നഗറിലാണ് സംഭവം. ഭര്‍ത്താവുമായി കുറച്ച് ദിവസമായി അകന്നുകഴിയുകയായിരുന്നു യുവതി.

രണ്ട് മധ്യസ്ഥരുടെ സഹായത്തോടെയാണ് യുവതി കുഞ്ഞിനെ വിറ്റത്. ഇതിന് ഇടനിലക്കാരായി നിന്നവരെയും കുഞ്ഞിനെ വാങ്ങിയവരെയും യുവതിയെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഓഗസ്റ്റ് 11ന് ഹബീബ് നഗര്‍ പൊലീസ് സ്റ്റേഷനിലെത്തിയ ഭര്‍ത്താവ് യുവതി കുഞ്ഞിനെ വിറ്റ കാര്യം പൊലീസിനെ അറിയിക്കുകയായിരുന്നു. നമ്പള്ളിയിലെ സുഭന്‍പുരയിലെ ദാറുവാല ബാര്‍ ആന്‍ഡ് റെസ്‌റ്റോറന്റലെ മാനേജരാണ് യുവതിയുടെ ഭര്‍ത്താവ്. 45,000 രൂപയ്ക്ക് കുഞ്ഞിനെ അയല്‍വാസികള്‍ക്കാണ് വിറ്റതെന്ന കാര്യവും ഇയാള്‍ പൊലീസിനെ അറിയിച്ചു.

ഭര്‍ത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭാര്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ യുവതി കുഞ്ഞിനെ വിറ്റ കാര്യം പൊലീസിനോട് സമ്മതിച്ചു. ഭര്‍ത്താവുമായി വഴക്കിട്ടതിനെ തുടര്‍ന്ന് യുവതി ഓഗസ്റ്റ് മൂന്നിന് വീട്ടിലേക്ക് പോയിരുന്നു.

ഭര്‍ത്താവിന്റെ പെരുമാറ്റത്തില്‍ യുവതി ഏറെ അസ്വസ്ഥയായിരുന്നു. സാമ്പത്തിക ചെലവിന് പോലും കൈയില്‍ തുകയില്ലാതയപ്പോള്‍ കുഞ്ഞിനെ വില്‍ക്കാന്‍ യുവതി തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് സോയ അയല്‍വാസികളുമായി ബന്ധപ്പെടുകയും മകനെ  45,000 രൂപയ്ക്ക്
വില്‍ക്കുകയുമായിരുന്നു. ഓഗസ്റ്റ് ആദ്യ വാരം കുഞ്ഞിനെ അയല്‍വാസിക്ക് വിറ്റു. ഓഗസറ്റ്  എട്ടിന് വീട്ടിലെത്തിയ ഭര്‍ത്താവ് മകനെ ചോദിച്ചപ്പോള്‍ കുഞ്ഞിനെ വിറ്റകാര്യം അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അയല്‍വാസിയുടെ വീട്ടില്‍ നിന്നും കുട്ടിയെ കണ്ടെത്തി. മറ്റ് പ്രതികള്‍ക്കൊപ്പം യുവതിയെയും പൊലീസ് അറസ്റ്റ്് ചെയ്തു. കുട്ടിയെ ഭര്‍ത്താവിന്റെ കുടുംബത്തിന് പൊലീസ് കൈമാറി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com