മുട്ടയും പാലും ഒരുമിച്ച് വില്‍ക്കരുത്; മതവികാരം വൃണപ്പെടുത്തുമെന്ന് ബിജെപി എംഎല്‍എ

 മുട്ടയും പാലും കോഴിയിറച്ചിയും ഒരുമിച്ച് വില്‍ക്കുന്നത് മതവികാരം വൃണപ്പെടുത്തുമെന്ന് ബിജെപി എംഎല്‍എ
മുട്ടയും പാലും ഒരുമിച്ച് വില്‍ക്കരുത്; മതവികാരം വൃണപ്പെടുത്തുമെന്ന് ബിജെപി എംഎല്‍എ
Updated on
1 min read

ഭോപ്പാല്‍: മുട്ടയും പാലും കോഴിയിറച്ചിയും ഒരുമിച്ച് വില്‍ക്കുന്നത് മതവികാരം വൃണപ്പെടുത്തുമെന്ന് ബിജെപി എംഎല്‍എ. മധ്യപ്രദേശിലെ ഹുസൂരില്‍ നിന്നുള്ള രാമേശ്വര്‍ ശര്‍മയാണ് വിചിത്രവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. 

പശുവിന്റെ പാല്‍ കോഴിയിറച്ചിക്കും മുട്ടകള്‍ക്കുമൊപ്പം വില്‍ക്കുന്നത് കാണുന്നു. ഇത് മതവികാരത്തെ വൃണപ്പെടുത്തുന്നതാണ്. ഇതില്‍ ഇടപെടാന്‍ ഞങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ്. ചിക്കന്‍ കടകളും പാല്‍ കടകളും തമ്മില്‍ അന്തരം വേണം- എംഎല്‍എ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 

ചിക്കനും പാലും ഒരുമിച്ചു വില്‍ക്കുന്ന മധ്യപ്രദേശ് സര്‍ക്കാരിന്റെ പദ്ധതിക്ക് എതിരെയാണ് ബിജെപി എംഎല്‍എ രംഗത്ത് വന്നിരിക്കുന്നത്. 
പശുവിന്‍ പാല്‍ മതപരമായ അനുഷ്ടാനങ്ങള്‍ക്ക് ഉപയോഗിക്കുന്നതാണ്. വ്രതം അനുഷ്ടിക്കുന്നവരും പശുവിന്‍ പാല്‍ ഉപയോഗിക്കും. ഇത്തരക്കാരുടെ വികാരമാണ് ഒരുമിച്ച് ഇവ വില്‍ക്കുമ്പോള്‍ വൃണപ്പെടുന്നതെന്നാണ് എംഎല്‍എ പറയുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com