മുത്തലാഖ് നിരോധനബില്‍ നിയമമായി; രാഷ്ട്രപതിയുടെ അംഗീകാരം; മുന്‍കാല പ്രാബല്യം

പാര്‍ലമെന്റിലെ ഇരുസഭകളും പാസാക്കിയ മുത്തലാഖ് ബില്ലിന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് അംഗീകാരം നല്‍കി
മുത്തലാഖ് നിരോധനബില്‍ നിയമമായി; രാഷ്ട്രപതിയുടെ അംഗീകാരം; മുന്‍കാല പ്രാബല്യം
Updated on
1 min read

ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ ഇരുസഭകളും പാസാക്കിയ മുത്തലാഖ് ബില്ലിന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് അംഗീകാരം നല്‍കി. ഇതോടെ മുത്തലാഖ് ചൊല്ലുന്നത് ക്രിമിനല്‍ കുറ്റമാകുന്ന നിയമം രാജ്യത്ത് നിലവില്‍ വന്നു. 2018 സെപ്റ്റംബര്‍ 19 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് നിയമം പ്രാബല്യത്തിലായത്. ഇതോടെ മൂന്നുതലാഖും ഒന്നിച്ചുചൊല്ലി ബന്ധം വേര്‍പെടുത്തുന്നത് രാജ്യത്ത് മൂന്നു വര്‍ഷംവരെ തടവുലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമായി മാറി. നേരത്തേ ഓര്‍ഡിനന്‍സായി നടപ്പാക്കിയ നിയമമാണ് ഇപ്പോള്‍ പാര്‍ലമെന്റ് അംഗീകാരത്തോടെ സ്ഥായിയായ നിയമമായത്. 

ഭരണപക്ഷത്തിനു വ്യക്തമായ ഭൂരിപക്ഷമില്ലാതിരുന്നിട്ടും സമര്‍ഥമായ രാഷ്ട്രീയ കരുനീക്കങ്ങളിലൂടെയാണ് ചൊവ്വാഴ്ച രാജ്യസഭയില്‍ കേന്ദ്രസര്‍ക്കാര്‍ ബില്‍ പാസാക്കിയെടുത്തത്. ബില്ലിനെ അനുകൂലിച്ച് 99 പേരും എതിര്‍ത്ത് 84 അംഗങ്ങളും വോട്ടുചെയ്തിരുന്നു. ബില്‍ സെലക്ട് കമ്മിറ്റിക്കു വിടണമെന്നും മുത്തലാഖ് ചൊല്ലിയാല്‍ തടവിലിടുന്ന വ്യവസ്ഥ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികള്‍ 84നെതിരേ 100 വോട്ടിന് തള്ളിക്കളഞ്ഞാണ് ബില്‍ പാസാക്കിയത്. മോദിസര്‍ക്കാരിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു മുത്തലാഖ് ബില്‍. 

എല്ലാ തരത്തിലുള്ള തലാഖും നിയമവിരുദ്ധമാക്കുന്നതാണ് വ്യവസ്ഥ. മൂന്നുതവണ തലാഖ് ചൊല്ലി വിവാഹമോചനം നടത്തിയാല്‍ മുസ്ലിം പുരുഷന് മൂന്നുവര്‍ഷം തടവോ പിഴയോ ശിക്ഷ ലഭിക്കുന്നതാണ് നിയമത്തിന്റെ ഉള്ളടക്കം. തലാഖ് ചൊല്ലപ്പെട്ട സ്ത്രീക്കോ രക്തബന്ധത്താലോ വിവാഹബന്ധത്തിലൂടെയോ അവരുടെ ബന്ധുവായവര്‍ക്കോ പരാതി നല്‍കാം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com