യാത്ര ചെയ്യാന്‍ മോഹം, ഒന്നിന് പിറകേ ഒന്നായി തട്ടിപ്പുകള്‍, എല്ലാം വിശ്വസിച്ച് പണം കൈമാറി; 33 പേര്‍ 88 ഇടപാടുകളിലായി 9 കോടി രൂപ തട്ടിയെടുത്തു, വയോധികന്റെ ദാരുണ കഥ

കുറഞ്ഞ തുകയ്ക്ക് ടൂര്‍ പാക്കേജ് നല്‍കാമെന്ന് വാഗ്ദാനം നല്‍കി വിവിധ ഘട്ടങ്ങളിലായി 33 പേര്‍ 80 കാരനെ കബളിപ്പിച്ച് 9 കോടി രൂപ തട്ടിയെടുത്തതായി പരാതി
യാത്ര ചെയ്യാന്‍ മോഹം, ഒന്നിന് പിറകേ ഒന്നായി തട്ടിപ്പുകള്‍, എല്ലാം വിശ്വസിച്ച് പണം കൈമാറി; 33 പേര്‍ 88 ഇടപാടുകളിലായി 9 കോടി രൂപ തട്ടിയെടുത്തു, വയോധികന്റെ ദാരുണ കഥ
Updated on
1 min read

അഹമ്മദാബാദ്: കുറഞ്ഞ തുകയ്ക്ക് ടൂര്‍ പാക്കേജ് നല്‍കാമെന്ന് വാഗ്ദാനം നല്‍കി വിവിധ ഘട്ടങ്ങളിലായി 33 പേര്‍ 80 കാരനെ കബളിപ്പിച്ച് 9 കോടി രൂപ തട്ടിയെടുത്തതായി പരാതി. വിവിധ ഘട്ടങ്ങളിലായി 10000 രൂപ മുതല്‍ 50 ലക്ഷം രൂപ വരെയാണ് വയോധികന്‍ കൈമാറിയത്. 80കാരന്റെ പരാതിയില്‍ വഞ്ചനാക്കുറ്റം, ക്രിമിനല്‍ ഗൂഢാലോചന എന്നി വകുപ്പുകള്‍ ചുമത്തി കേസെടുത്ത് സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഗുജറാത്ത് അഹമ്മദാബാദ് പഞ്ച്‌വതി മേഖലയിലാണ് സംഭവം. ദിനേഷ് പട്ടേല്‍ എന്ന 80 കാരനാണ് തട്ടിപ്പിന് ഇരയായത്. 2017നും 2019നും ഇടയിലാണ് പണം നഷ്ടമായത്. പ്രതികള്‍ പറയുന്നത് വിശ്വസിച്ച് ഇക്കാലയളവില്‍ ഓണ്‍ലൈന്‍ ബാങ്കിങ് വഴി പണം കൈമാറിയെന്ന് പരാതിയില്‍ പറയുന്നു.

2017 ഒക്ടോബര്‍ 18നാണ് തട്ടിപ്പുകാര്‍ ദിനേശ് പട്ടേലുമായി ആദ്യം ബന്ധപ്പെടുന്നത്. പ്രമുഖ ട്രാവല്‍ കമ്പനിയുടെ പേരില്‍ ഹോളിഡേ ടൂര്‍ പാക്കേജ് ഓഫറുമായി ഇമെയിലിലാണ് ദിനേശ് പട്ടേലിനെ ഇവര്‍ ആദ്യം ബന്ധപ്പെട്ടത്. ഓഫറില്‍ വിശ്വസിച്ച് അവര്‍ ആവശ്യപ്പെട്ട 10000 രൂപ കൈമാറി. ടൂര്‍ പാക്കേജിനൊപ്പം ഉറപ്പായ സമ്മാനം വാഗ്ദാനം നല്‍കിയാണ് പണം തട്ടിയെടുത്തത്. 

തുടര്‍ന്ന് വിവിധ ആളുകള്‍ തുടര്‍ച്ചയായ ഇടവേളകളില്‍ തന്നെ സമീപിച്ച് കോടികള്‍ തട്ടിച്ചു എന്നാണ് ദിനേശ് പട്ടേലിന്റെ പരാതി. ടൂര്‍ പാക്കേജിനായി പണം ആവശ്യപ്പെട്ടായിരുന്നു നിരന്തരമുളള തട്ടിപ്പ്. രണ്ടുവര്‍ഷത്തിനിടെ, 80 ഇടപാടുകളിലായി ഒന്‍പതു കോടി രൂപ ദിനേശ് പട്ടേല്‍ ഇത്തരത്തില്‍ കൈമാറിയതായി പൊലീസ് പറയുന്നു. എന്നാല്‍ ഇതുവരെ ഒരു ടൂര്‍ പാക്കേജും തനിക്ക് ലഭിച്ചിട്ടില്ലെന്ന് ദിനേശ് പട്ടേലിന്റെ പരാതിയില്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com