ജയ്‌പൂർ: രജപുത്ര വിഭാഗക്കാരെ എലികളോട് ഉപമിച്ച രാജസ്ഥാൻ വിദ്യാഭ്യാസമന്ത്രി മഹേശ്വരിയുടെ മൂക്കും ചെവിയും അരിയുമെന്ന് കർണിസേനയുടെ ഭീഷണി. മന്ത്രി മഹേശ്വരി രജപുത്ര വികാരങ്ങളെ അവഹേളിച്ചതായും കർണിസേന ആരോപിച്ചു. എന്നാൽ കോൺഗ്രസിനെതിരെയുളള തന്റെ പ്രസ്‌താവന വളച്ചൊടിച്ചതെന്നാണ് മന്ത്രിയുടെ വിശദീകരണം.
കഴിഞ്ഞ ദിവസം നടന്ന വാർത്താ സമ്മേളനത്തിനിടെയാണ് മന്ത്രി വിവാദ പ്രസ്താവന നടത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോൾ എലികൾ മാളത്തിൽ നിന്നും പുറത്തുവരുമെന്നായിരുന്നു മന്ത്രിയുടെ പ്രസ്‌താവന. ഇതാണ് കർണി സേന ഏറ്റെടുത്തത്.
മന്ത്രി മാപ്പ് പറയണമെന്നും ഇല്ലെങ്കിൽ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരുമെന്നും കർണിസേന സംസ്ഥാന പ്രസിഡന്റ് മഹിപാൽ സിംഗ് മകർണ മുന്നറിയടിപ്പ് നൽകി. ഇത്തരം പ്രസ്‌താവനകൾ നടത്തുന്നവർ പദ്മാവത് വിഷയത്തിൽ ദീപിക പദുകോണിന്റെ അവസ്ഥയോർക്കണം. രജപുത്രന്മാർ എലികളാണെന്ന് മന്ത്രി കരുതുന്നുണ്ടെങ്കിൽ അത് അവരുടെ മൂക്കിനും ചെവിക്കും നല്ലതിനല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ സച്ചിൻ പൈലറ്റ് രജപുത്രന്മാരോട് മന്ത്രി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates