രണ്ടു തവണ ബലാല്‍സംഗം ചെയ്തു, എംഎല്‍എക്കെതിരെ ഗായിക ; പിന്നാലെ മകനും ബന്ധുവും പീഡിപ്പിച്ചുവെന്നും 25 കാരിയുടെ പരാതി

സംഗീത പരിപാടിക്കായി വീട്ടിലേക്ക് വിളിച്ചു വരുത്തുകയും, അവിടെ വെച്ച് ബലാല്‍സംഗം ചെയ്യുകയും ചെയ്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ലഖ്‌നൗ : എംഎല്‍എയ്ക്കും മകനും ബന്ധുവിനുമെതിരെ പീഡന പരാതിയുമായി ഗായിക. ഉത്തര്‍പ്രദേശിലെ നിഷാദ് പാര്‍ട്ടി എംഎല്‍എ വിജയ് മിശ്രയ്‌ക്കെതിരെയാണ് 25 കാരിയായ ഗായിക പരാതിയുമായി രംഗത്തെത്തിയത്. യുവതിയുടെ പരാതിയില്‍ ഗോപാല്‍ഗഞ്ച് പൊലീസ് കേസെടുത്തു. 

2014 ലായിരുന്നു ആദ്യ പീഡനം നടന്നതെന്ന് ബദോഹി പൊലീസ് ഓഫീസര്‍ രാംബദന്‍ സിങ് പറഞ്ഞു. ഗായികയെ ഒരു സംഗീത പരിപാടിക്കായി വീട്ടിലേക്ക് വിളിച്ചു വരുത്തുകയും, അവിടെ വെച്ച് ബലാല്‍സംഗം ചെയ്യുകയും ചെയ്തു. വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. 

പിന്നീട് 2015 ല്‍ വാരാണസിയിലെ ഹോട്ടലില്‍ വെച്ച് വിജയ് മിശ്ര വീണ്ടും ബലാല്‍സംഗം ചെയ്തുവെന്ന്  ഗായിക പരാതിയില്‍ പറയുന്നു. ഇതിനുശേഷം യുവതിയെ വീട്ടില്‍ കൊണ്ടുചെന്നാക്കാന്‍ മകനോടും അനന്തരവനോടും എംഎല്‍എ ആവശ്യപ്പെട്ടു.

എന്നാല്‍ ഇവര്‍ വീട്ടിലേക്ക് കൊണ്ടുപോകാതെ, മറ്റൊരിടത്തു കൊണ്ടു പോയി കൂട്ടബലാല്‍സംഗം ചെയ്തുവെന്നും ഗായിക പരാതിയില്‍ പറയുന്നു. ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ വിജയ് മിശ്ര എംഎല്‍എ ഇപ്പോള്‍ ജയിലിലാണ്. ചിത്രകൂട് ജയിലിലായിരുന്ന വിജയ് മിശ്രയെ ആഗ്ര ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. 

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എംഎല്‍എയ്ക്കും മകനും അനന്തരവനും എതിരെ കേസ് ഫയല്‍ ചെയ്തതായി പൊലീസ് അറിയിച്ചു. യുപിയിലെ ഭരണകക്ഷിയായ ബിജെപിയുടെ സഖ്യകക്ഷിയാണ് നിഷാദ് പാര്‍ട്ടി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com