രണ്ട് ദിവസത്തെ നരക യാതന; കൂട്ട ബലാത്സം​ഗത്തിന് ഇരയായതിന് പിന്നാലെ തീ കൊളുത്തിയ എട്ടാം ക്ലാസുകാരി മരിച്ചു

കൂട്ട ബലാത്സംഗത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി തീ കൊളുത്തി മരിച്ചു
രണ്ട് ദിവസത്തെ നരക യാതന; കൂട്ട ബലാത്സം​ഗത്തിന് ഇരയായതിന് പിന്നാലെ തീ കൊളുത്തിയ എട്ടാം ക്ലാസുകാരി മരിച്ചു
Updated on
1 min read

ഭോപ്പാല്‍: കൂട്ട ബലാത്സംഗത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി തീ കൊളുത്തി മരിച്ചു. മധ്യപ്രദേശിലെ ബെത്തൂല്‍ ജില്ലയിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ട 14 വയസുകാരിയാണ് സ്വയം തീ കൊളുത്തിയത്. ഫെബ്രുവരി 25 ചൊവ്വാഴ്ചയായിരുന്നു സംഭവം. 90 ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടി നാഗ്പൂരിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മരിച്ചത്. 

എട്ടാം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന പെണ്‍കുട്ടി പഠനത്തോടൊപ്പം ഒരു കാറ്ററിങ് യൂണിറ്റില്‍ ജോലിയും ചെയ്തിരുന്നു. ഈ സ്ഥാപനത്തിലെ സഹപ്രവര്‍ത്തകരായ മൂന്ന് പേരാണ് തന്നെ ബലാത്സംഗം ചെയ്തത് എന്ന് ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിട്ടുണ്ട്. മൂന്ന് മാസം മുമ്പ് നടന്ന ബലാത്സംഗത്തിന് ശേഷം മൂവരും വീണ്ടും ഭീഷണിപ്പെടുത്തുകയും നിരന്തരം ഉപദ്രവിച്ചെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.

സംഭവത്തില്‍ പ്രതികളായ മൂന്ന് പേരെയും അറസ്റ്റ് ചെയ്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയുടെ മരണ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. ഈ മൊഴിയിലും പെണ്‍കുട്ടി പ്രതികളുടെ പേര് വ്യക്തമായി പറഞ്ഞിരുന്നതായും പോലീസ് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com