റമദാന്‍ മാസത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ തികയുന്നതിന് പിന്നാലെ ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍

ഷോപ്പിയാന്‍ ജില്ലയിലെ ജമ്‌നാഗിരിയില്‍ പെട്രോളിങ് നടത്തുകയായിരുന്ന സൈനികര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
റമദാന്‍ മാസത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ തികയുന്നതിന് പിന്നാലെ ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍
Updated on
1 min read

ശ്രീനഗര്‍: റമദാന്‍ മാസം പ്രമാണിച്ച് കശ്മീരില്‍ സൈനിക ആക്രമണം ഉണ്ടാവരുതെന്ന് സൈന്യത്തിന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി മണിക്കൂറുകള്‍ക്കുള്ളില്‍ ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍. ഷോപ്പിയാന്‍ ജില്ലയിലെ ജമ്‌നാഗിരിയില്‍ പെട്രോളിങ് നടത്തുകയായിരുന്ന സൈനികര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സൈനികര്‍ ഉടന്‍ തന്നെ തിരിച്ചടിച്ചു. ആളപായമുണ്ടെന്ന് റിപ്പോര്‍ട്ടില്ല. 

റമദാന്‍ മാസത്തില്‍ കശ്മീരില്‍ സൈനിക ആക്രമണം ഉണ്ടാവരുതെന്ന് സൈന്യത്തിന് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയത് ഇന്ന് വൈകിട്ടാണ്. റമദാനില്‍ കശ്മീരില്‍ സൈനിക നടപടിയുണ്ടാവില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങാണ് അറിയിച്ചത്. ഇതിന്റെ ഭാഗമായി സുക്ഷാ സേനയോട് സൈനിക ഓപ്പറേഷനുകള്‍ നിര്‍ത്തിവെയ്ക്കാനും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

സമാധാനം ഇഷ്ടപ്പെടുന്ന കശ്മീരികള്‍ക്ക് പരിശുദ്ധ റമദാന്‍ മാസം സമാധാന അന്തരീക്ഷത്തില്‍ നിറവേറ്റാനാണ് വെടിനിര്‍ത്തല്‍ നടപടിയെന്ന് രാജ്‌നാഥ് സിങ് വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കശ്മീര്‍ മുഖ്യമന്ത്രിക്ക് വിവരം നല്‍കിയിട്ടുണ്ടായിരുന്നെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com