ലോക്ക്ഡൗണ്‍ വഴി 29 ലക്ഷം പേരെ രക്ഷിച്ചു, 78,000 കോവിഡ് മരണം തടയാന്‍ സാധിച്ചു; കേന്ദ്രസര്‍ക്കാരിന്റെ ശക്തമായ നടപടിയെന്ന് ആരോഗ്യമന്ത്രി ലോക്‌സഭയില്‍ 

ദേശവ്യാപകമായി നടപ്പാക്കിയ ലോക്ക്ഡൗണ്‍ വഴി 29 ലക്ഷം പേരെ കോവിഡ് വരാതെ രക്ഷിക്കാന്‍ കഴിഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍
ലോക്ക്ഡൗണ്‍ വഴി 29 ലക്ഷം പേരെ രക്ഷിച്ചു, 78,000 കോവിഡ് മരണം തടയാന്‍ സാധിച്ചു; കേന്ദ്രസര്‍ക്കാരിന്റെ ശക്തമായ നടപടിയെന്ന് ആരോഗ്യമന്ത്രി ലോക്‌സഭയില്‍ 
Updated on
1 min read

ന്യൂഡല്‍ഹി: ദേശവ്യാപകമായി നടപ്പാക്കിയ ലോക്ക്ഡൗണ്‍ വഴി 29 ലക്ഷം പേരെ കോവിഡ് വരാതെ രക്ഷിക്കാന്‍ കഴിഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍. 78000 മരണവും ഇത്തരത്തില്‍ തടയാന്‍ സാധിച്ചുവെന്നും ലോക്‌സഭയില്‍ മന്ത്രി പറഞ്ഞു. കോവിഡുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.

കോവിഡ് പ്രതിരോധത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട ശക്തമായ നടപടിയാണ് ലോക്ക്ഡൗണ്‍. കോവിഡിനെ ഒരു പരിധിവരെ നിയന്ത്രിച്ച് നിര്‍ത്താന്‍ ഇതുവഴി സാധിച്ചു. അല്ലാത്ത പക്ഷം 29 ലക്ഷം പേര്‍ക്ക് കൂടി കോവിഡ് ബാധിക്കുമായിരുന്നു. 37000 മുതല്‍ 78000 വരെ മരണം തടഞ്ഞു നിര്‍ത്താന്‍ സാധിച്ചുവെന്നും  മന്ത്രി പറഞ്ഞു. 

രാജ്യത്ത് കോവിഡ് ബാധിതര്‍ 48 ലക്ഷം കടന്നിരിക്കുകയാണ്. 24 മണിക്കൂറിനിടെ 92,071 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 79,722 ആയി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com