വോട്ട് ചെയ്തവരുടെ വിരല്‍ അരിയുമെന്ന് മാവോവാദികള്‍; തെരഞ്ഞെടുപ്പ് മഷി മായ്ക്കാന്‍ വഴിതേടി ജനങ്ങള്‍

മാവോവാദി ശക്തീകേന്ദ്രമായ എട്ട് മണ്ഡലങ്ങളിലും ഇത്തവണ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്
വോട്ട് ചെയ്തവരുടെ വിരല്‍ അരിയുമെന്ന് മാവോവാദികള്‍; തെരഞ്ഞെടുപ്പ് മഷി മായ്ക്കാന്‍ വഴിതേടി ജനങ്ങള്‍
Updated on
1 min read

റായ്പൂര്‍: മാവോവാദി ആക്രമണങ്ങള്‍ക്കിടെയാണ് ഛത്തീസ്ഗഢില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായത്. മാവോവാദി ശക്തീകേന്ദ്രമായ എട്ട് മണ്ഡലങ്ങളിലും ഇത്തവണ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഇതില്‍ പ്രകോപിതരായി വോട്ട് ചെയ്തവരെ ആക്രമിക്കുമെന്ന് ഭീഷണിമുഴക്കിയിരിക്കുകയാണ് മാവോവാദികള്‍. വോട്ട് ചെയ്തവരുടെ വിരല്‍ അരിയുമെന്നാണ് ഭീഷണി. ഇത് കേട്ട് ഭയന്ന് വിരലില്‍ പതിഞ്ഞ വോട്ടിങ് മഷി മയ്ക്കാനുള്ള തന്ത്രപ്പാടിലാണ് പ്രദേശവാസികള്‍. 

60.62 ശതമാനം പോളിങ് രേഖപ്പെടുത്തിയ ദാന്തേവാഡ ജില്ലയില്‍ നിന്നാണ് ഇങ്ങനൊരു റിപ്പോര്‍ട്ട്. ഇന്ദ്രാവതി നദിയുടെ തീരത്തുള്ള ഏഴ് പോളിങ് ബൂത്തുകള്‍ മാവോവാദി ഭീഷണിയെത്തുടര്‍ന്ന് സുരക്ഷിതമായ സ്ഥലത്തേക്കു മാറ്റിയിരുന്നു. കിലോമീറ്ററുകള്‍ താണ്ടിയാണ് ആളുകള്‍ സമ്മതിദാനം നിര്‍വഹിച്ചത്. ഇവരുടെ വിരലരിയുമെന്നാണ് ഭീഷണി.

18 നിയോജകമണ്ഡലങ്ങളിലായി നടത്തിയ ആദ്യഘട്ട വോട്ടെടുപ്പില്‍ 76.28 ശതമാനം പോളിങ് രേഖപ്പെടുത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പിലേതിനെക്കാള്‍ ഒരു ശതമാനം അധികമാണിത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com