സമയപരിധി കഴിഞ്ഞു, വോട്ടെടുപ്പു നടന്നില്ല; എല്ലാ കണ്ണുകളും ഗവര്‍ണറില്‍

ചര്‍ച്ച പൂര്‍ത്തിയാക്കാതെ എങ്ങനെയാണ് വോട്ടെടുപ്പിലേക്കു കടക്കുകയെന്ന് സ്പീക്കര്‍
സമയപരിധി കഴിഞ്ഞു, വോട്ടെടുപ്പു നടന്നില്ല; എല്ലാ കണ്ണുകളും ഗവര്‍ണറില്‍
Updated on
1 min read

ബംഗളൂരു: കര്‍ണാടകയില്‍ ഗവര്‍ണര്‍ നല്‍കിയ സമയപരിധി കഴിഞ്ഞിട്ടും നിയമസഭ വിശ്വാസവോട്ടിലേക്കു കടന്നില്ല. ചര്‍ച്ച പൂര്‍ത്തിയാക്കാതെ വോട്ടെടുപ്പിലേക്കു കടക്കാനാവില്ലെന്ന് സ്പീക്കര്‍ കെആര്‍ രമേഷ്‌കുമാര്‍ പറഞ്ഞു. ഗവര്‍ണര്‍ നല്‍കിയ സമയപരിധി പാലിക്കണോയെന്നു തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണെന്ന് സ്പീക്കര്‍ വ്യക്തമാക്കി. 

ഉച്ചയ്ക്ക് ഒന്നരയ്ക്കകം വിശ്വാസ വോട്ടു പൂര്‍ത്തിയാക്കണമെന്നായിരുന്നു, മുഖ്യമന്ത്രിക്കു നല്‍കിയ കത്തില്‍ ഗവര്‍ണര്‍ വാജുഭായ് വാല ആവശ്യപ്പെട്ടത്. ഇന്നലെ തന്നെ വോട്ടെടുപ്പു നടത്താന്‍ ഗവര്‍ണര്‍ സ്പീക്കറോട് നിര്‍ദേശിച്ചിരുന്നെങ്കിലും രമേഷ്‌കുമാര്‍ അതു തള്ളുകയായിരുന്നു. 

ചര്‍ച്ച പൂര്‍ത്തിയാക്കാതെ എങ്ങനെയാണ് വോട്ടെടുപ്പിലേക്കു കടക്കുകയെന്ന് സ്പീക്കര്‍ ചോദിച്ചു. ഗവര്‍ണര്‍ മുഖ്യമന്ത്രിക്കാണ് കത്തു നല്‍കിയത്. സമയപരിധി പാലിക്കണോയെന്നു മുഖ്യമന്ത്രിയാണ് തീരുമാനിക്കേണ്ടതെന്നും സ്പീക്കര്‍ വ്യക്തമാക്കി. 

ഗവര്‍ണര്‍ക്ക് ഇത്തരത്തില്‍ നിര്‍ദേശം നല്‍കാനാവുമോയെന്ന കാര്യത്തില്‍ സ്പീക്കര്‍ വ്യക്തത വരുത്തണമെന്ന് രണ്ടാം ദിനം ചര്‍ച്ച തുടങ്ങിക്കൊണ്ട് മുഖ്യമന്ത്രി കുമാരസ്വാമി പറഞ്ഞു. ഗവര്‍ണര്‍ നിയമസഭയുടെ ഓംബുഡ്‌സ്മാനായി പ്രവര്‍ത്തിക്കരുതെന്ന സുപ്രിം കോടതി വിധി കുമാരസ്വാമി എടുത്തുകാട്ടി. ഭരണപക്ഷം ഗവര്‍ണര്‍ക്കെതിരെ സഭയില്‍ മുദ്രാവാക്യം വിളിച്ചു. 

ഗവര്‍ണര്‍ നല്‍കിയ സമയപരിധി അവസാനിച്ചതോടെ ബിജെപി നേതാവ് യെദ്യൂരപ്പ എഴുന്നേറ്റ് വോട്ടെടുപ്പ് ആവശ്യപ്പെട്ടു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെ വോട്ടെടുപ്പു നടത്താനാവില്ലെന്ന് സ്പീക്കര്‍ റൂളിങ് നല്‍കി. തുടര്‍ന്നു ബഹളം മൂര്‍ച്ഛിച്ചതോടെ മൂന്നു മണി വരെ സഭ നിര്‍ത്തിവച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com