ഒന്നിൽ പെൺകുഞ്ഞിന്റെ തലയില്ലാത്ത ഉടൽ; മറ്റൊന്നിൽ 2 തലകൾ; അട്ടപ്പാടിയിൽ 3 ചാക്കിൽ സ്ത്രീയുടേയും കുട്ടിയുടേയും മൃതദേഹ ഭാ​ഗങ്ങൾ

അട്ടപ്പാടി പുഴയിലാണ് ചാക്കുകൾ കണ്ടെത്തിയത്
police
2 dead bodies foundപ്രതീകാത്മക ചിത്രം
Updated on
1 min read

പാലക്കാട്: അട്ടപ്പാടി ഭവാനിപ്പുഴയിൽ മൂന്ന് ചാക്കുകളിലായി രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി. ഭവാനിപ്പുഴയിൽ ചീരക്കടവ് ഭാഗത്താണ് മൃതദേഹങ്ങളടങ്ങിയ ചാക്കുകെട്ടുകൾ കണ്ടെത്തിയത്. 30 വയസ് തോന്നിക്കുന്ന സ്ത്രീയുടെയും അഞ്ച് വയസ് പ്രായം തോന്നിക്കുന്ന പെൺകുഞ്ഞിന്റെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

ഇന്നലെ ഉച്ചയ്ക്കു ശേഷം പ്രദേശവാസികളാണ് ചാക്കുകെട്ടുകൾ കണ്ടത്. കഴിഞ്ഞ ദിവസം വരെ പുഴയിൽ വെള്ളമുയർന്നിരുന്നു. പിന്നീട് വെള്ളം താഴ്ന്നപ്പോഴാണ് ചാക്കുകെട്ടുകൾ കണ്ടത്. സംശയം തോന്നി നാട്ടുകാർ ഒരു ചാക്ക് തുറന്നു പരിശോധിച്ചപ്പോൾ അതിൽ രണ്ടു തലകൾ കണ്ടെത്തുകയായിരുന്നു. ഭയന്ന നാട്ടുകാർ ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചു.

police
കയ്പമം​ഗലം അപകടം; വിദ്യാർഥികൾ മ​ദ്യ ലഹരിയിൽ? നാട്ടുകാരുമായി തർക്കം, കൈയാങ്കളി

പുതൂർ പൊലീസ് സ്ഥലത്തെത്തി രണ്ടാമത്തെ ചാക്ക് തുറന്നപ്പോൾ അതിൽ പെൺകുഞ്ഞിന്റെ തലയില്ലാത്ത ഉടൽ കണ്ടെത്തി. മൂന്നാമത്തെ ചാക്കുകെട്ട് അഴിച്ചിട്ടില്ല. മൃത​ദേഹങ്ങൾക്ക് 5 ദിവസത്തോളം പഴക്കമുള്ളതായാണ് പ്രാഥമിക നി​ഗമനം. മൃതദേഹഭാഗങ്ങൾ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഫൊറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി.

പൊലീസ് സംശയിക്കുന്നത്

സ്ത്രീയുടേയും പെൺകുഞ്ഞിന്റേയും മൃതദേഹ​ങ്ങൾ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവം ആസൂത്രിത കൊലപാതകമെന്നു സംശയം. ഒന്നിലധികം പേർ ചേർന്നു കൊല നടത്തിയെന്ന നി​ഗമനത്തിലാണ് പൊലീസ്. മൃതദേഹത്തിൽ അടി വസ്ത്രങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. ശരീര ഭാ​ഗങ്ങൾ രണ്ട് ചാക്കുകളിലാക്കിയും തലകൾ ഒരു ചാക്കിലാക്കിയും പുഴയിൽ ഒഴുക്കി. യന്ത്രങ്ങൾ ഉപയോ​ഗിച്ചാണ് ശരീരം അറുത്തതെന്നും പൊലീസ് സംശയിക്കുന്നു. മറ്റെവിടെയെങ്കിലും ഉപേക്ഷിച്ച മൃതദേ​ഹം ഒഴുകി എത്തിയതാകാമെന്നും സംശയം. അന്വേഷണം തമിഴ്നാട്ടിലേക്കും പൊലീസ് വ്യാപിപ്പിച്ചിട്ടുണ്ട്.

police
മലയാളത്തിന്റെ മഹാനടന്‍; മമ്മൂക്കയ്ക്ക് ഇന്ന് 75
police
'ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ..'; സംവിധായകന്‍ ആര്‍ ശരത് അന്തരിച്ചു
Summary

2 dead bodies found: Body parts were discovered in three sacks in the Bhavani river near Cheerakkadavu

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com