51 അല്ല, അതിലേറെ പേര്‍ കയറിയിട്ടുണ്ട് ; പട്ടിക നല്‍കിയത് രേഖകള്‍ പ്രകാരമെന്ന് ഇ പി ജയരാജന്‍

സര്‍ക്കാരിന്റെ കയ്യിലുള്ള രേഖകളാണ് കോടതിയില്‍ നല്‍കിയത്. 51 അല്ല, ഒരുപാട് സ്ത്രീകള്‍ പോയിട്ടുണ്ട്
51 അല്ല, അതിലേറെ പേര്‍ കയറിയിട്ടുണ്ട് ; പട്ടിക നല്‍കിയത് രേഖകള്‍ പ്രകാരമെന്ന് ഇ പി ജയരാജന്‍
Updated on
1 min read

തിരുവനന്തപുരം : ശബരിമലയില്‍ 51 യുവതികളല്ല, അതിലും കൂടുതല്‍ പേര്‍ പോയിട്ടുണ്ടെന്ന് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. സര്‍ക്കാരിന്റെ കയ്യിലുള്ള രേഖകളാണ് കോടതിയില്‍ നല്‍കിയത്. 51 അല്ല, ഒരുപാട് സ്ത്രീകള്‍ പോയിട്ടുണ്ട്. കൈവശം ഉള്ള ഉള്ള കണക്ക് വെച്ച് 51 പേരുടെ പേര് പറഞ്ഞെന്നേയുള്ളൂ. സര്‍ക്കാര് കൊടുക്കുന്നത് സര്‍ക്കാരിന്റെ കയ്യിലുള്ള റിക്കാര്‍ഡ് വെച്ചിട്ടാണെന്നും മന്ത്രി പറഞ്ഞു. 

സുപ്രിംകോടതിയില്‍ നല്‍കിയ പട്ടിക സംബന്ധിച്ച് സര്‍ക്കാരിന് ആശയക്കുഴപ്പമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കണക്ക് നല്‍കിയത്. ഞങ്ങളല്ല ലിസ്റ്റ് കൊടുത്തതെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. 

്അതേസമയം ശബരിമലയില്‍ 51 യുവതികള്‍ കയറിയെന്ന പട്ടിക നല്‍കിയത് സര്‍ക്കാരാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ വ്യക്തമാക്കി. ദേവസ്വം ബോര്‍ഡല്ല പട്ടിക നല്‍കിയത്. സര്‍ക്കാരിന്റെ കയ്യില്‍ വ്യക്തമായ കണക്കുണ്ടാകും. അതുകൊണ്ടാണല്ലോ സര്‍ക്കാര്‍ പട്ടിക നല്‍കിയതെന്നും പദ്മകുമാര്‍ ചോദിച്ചു. സെപ്തംബര്‍ 28 ന് സുപ്രിംകോടതി വിധി വന്നതിന് ശേഷം യുവതികള്‍ ശബരിമലയില്‍ വന്നിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ സംവിധാനം ദേവസ്വം ബോര്‍ഡ് ഏര്‍പ്പെടുത്താറില്ലെന്നും പദ്മകുമാര്‍ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com