പാര്‍ട്ടി ഓഫീസില്‍ ഇത്തരം പട്ടിക സൂക്ഷിക്കാറില്ല ; സത്യവാങ്മൂലത്തിന്റെ ഉത്തരവാദിത്തം സര്‍ക്കാരിന് : കാനം രാജേന്ദ്രന്‍

സുപ്രിംകോടതിയില്‍ നല്‍കുന്ന സത്യവാങ്മൂലത്തിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. അത് പരിശോധിച്ചിട്ടായിരിക്കും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടാകുക
പാര്‍ട്ടി ഓഫീസില്‍ ഇത്തരം പട്ടിക സൂക്ഷിക്കാറില്ല ; സത്യവാങ്മൂലത്തിന്റെ ഉത്തരവാദിത്തം സര്‍ക്കാരിന് : കാനം രാജേന്ദ്രന്‍
Updated on
1 min read

തിരുവനന്തപുരം : ശബരിമലയില്‍ കയറിയ യുവതികളുടെ പട്ടികയെക്കുറിച്ച് അറിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പാര്‍ട്ടി ഓഫീസില്‍ ഇത്തരം പട്ടിക സൂക്ഷിക്കാറില്ല. രാജ്യത്തെ പരമോന്നത കോടതിയായ സുപ്രിംകോടതിയില്‍ നല്‍കുന്ന സത്യവാങ്മൂലത്തിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. 

അത് പരിശോധിച്ചിട്ടായിരിക്കും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടാകുക. ആ കണക്ക് നമുക്ക് ആര്‍ക്കും അറിയില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. ശബരിമലയില്‍ 51 സ്ത്രീകള്‍ കയറിയെന്നാണ് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. 

പട്ടികയില്‍ ബഹുഭൂരിപക്ഷവും തമിഴ്‌നാട്, ആന്ധ്രപ്രദേശ് തുടങ്ങിയ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ശബരിമല ദര്‍ശനം നടത്തിയ ബിന്ദു, കനകദുര്‍ഗ എന്നിവര്‍ സുരക്ഷ തേടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സര്‍ക്കാര്‍ സന്നിധാനത്തെത്തിയ യുവതികളുടെ പട്ടിക നല്‍കിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com