തൃശൂരില്‍ കഞ്ചാവ് വേട്ട, 89 കിലോ കഞ്ചാവുമായി രണ്ടു യുവാക്കള്‍ പിടിയില്‍

ഒറീസയിലെ ഭ്രാംപൂരില്‍ നിന്ന് കാറില്‍ രഹസ്യമായി കൊണ്ടുവന്നിരുന്ന കഞ്ചാവാണ് നെല്ലായി ജംഗ്ഷനില്‍ വാഹന പരിശോധനക്കിടെ കൊടകര പൊലീസും, ജില്ലാ ലഹരി വിരുദ്ധ സേനയും, ചാലക്കുടി ക്രൈം സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്
പിടിയിലായ പ്രതി
പിടിയിലായ പ്രതി
Updated on
2 min read

തൃശൂര്‍: ഒറീസയില്‍ നിന്ന് കാറില്‍ കൊണ്ടുവരികയായിരുന്ന 89 കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ കൊടകരയില്‍ പൊലീസ് പിടികൂടി. എറണാകുളം ജില്ല കോടനാട് സ്വദേശി കോട്ട വയല്‍ വീട്ടില്‍ അജി വി നായര്‍ 29 വയസ്സ്, പാലക്കാട് ആലത്തൂര്‍ ചുള്ളി മട സ്വദേശി ശ്രീജിത്ത് 22 വയസ് എന്നിവരെയാണ് കൊടകര സബ് ഇന്‍സ്‌പെക്ടര്‍ ശ്രീമതി സി ഐശ്വര്യ അറസ്റ്റു ചെയ്തത്.

ഒറീസയിലെ ഭ്രാംപൂരില്‍ നിന്ന് കാറില്‍ രഹസ്യമായി കൊണ്ടുവന്നിരുന്ന കഞ്ചാവാണ് നെല്ലായി ജംഗ്ഷനില്‍ വാഹന പരിശോധനക്കിടെ കൊടകര പൊലീസും, ജില്ലാ ലഹരി വിരുദ്ധ സേനയും, ചാലക്കുടി ക്രൈം സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. കഞ്ചാവ് കടത്തിയ ഹ്യുണ്ടായ് വെര്‍ണ്ണ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്ലാസ്റ്റിക് ചാക്കുകളില്‍ കാറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. പിടികൂടിയ കഞ്ചാവിന് ചില്ലറ വിപണിയില്‍ ഒരു കോടിയോളം രൂപ വിലമതിക്കും. മധ്യ കേരളത്തിലെ യുവാക്കളെ മയക്കു മരുന്നിനടിമകളാക്കാവുന്ന കഞ്ചാവു ശേഖരമാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.

സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദ്ദേശാനുസരണം ലഹരി വസ്തുക്കളുടെ വിപണനം, സംഭരണം, ഉല്പാദനം എന്നിവ തടയുന്നതിനായി നടന്നുവരുന്ന ഓപ്പറേഷന്‍ ഡി ഹണ്ടിനിടെ കേരളത്തിലേക്ക് വന്‍ കഞ്ചാവു ശേഖരം കടത്തുന്നുണ്ടെന്നുള്ള വിവരത്തെ തുടര്‍ന്ന് തൃശൂര്‍ റേഞ്ച് ഡി ഐ ജി ശ്രീമതി അജിത ബീഗം ഐ പി എസ്സിന്റെ നിര്‍ദേശാനുസരണം തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി നവനീത് ശര്‍മ്മ ഐ പി എസിന്റെ നേതൃത്വത്തില്‍ ദിവസങ്ങളോളം നീണ്ടു നിന്ന അന്വേഷണത്തിലൊടുവിലാണ് കേരളത്തിലെ ഏറ്റവും വലിയ കഞ്ചാവ് ശൃംഖലകളിലൊന്നിനെ പിടികൂടാന്‍ സാധിച്ചത്. എറണാകുളം കേന്ദ്രീകരിച്ചുള്ള വില്‍പ്പനക്കായാണ് കഞ്ചാവ് കൊണ്ടുവന്നതെന്നാണ് സൂചനയെന്നും ഈ സംഘത്തിലെ കൂടുതല്‍ പ്രതികള്‍ക്കായി തെരച്ചില്‍ തുടങ്ങിയതായും പൊലീസ് അറിയിച്ചു.

പിടിയിലായ പ്രതി
'എംബി രാജേഷിനും മുഹമ്മദ് റിയാസിനും ബാര്‍ കോഴയില്‍ പങ്ക്'; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് യുഡിഎഫ്

മധ്യ കേരളത്തില്‍ വില്‍പ്പനക്കായി കൊണ്ടു വന്ന കഞ്ചാവാണ് നെല്ലായിയില്‍ നിന്ന് പിടികൂടിയത്. രണ്ട് മാസത്തിലധികമായി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ടീം നടത്തിയ പരിശ്രമത്തെ തുടര്‍ന്നാണ് ഈ സംഘത്തെ ഇത്ര വലിയ തോതിലുള്ള കഞ്ചാവ് സഹിതം പിടികൂടാന്‍ കഴിഞ്ഞത്. വളരെ ആസൂത്രിതമായി ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയാത്ത തരത്തിലാണ് കേരളാതിര്‍ത്തി കടത്തി കഞ്ചാവ് കൊണ്ടു വരുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അഞ്ചു ഗ്രാം കഞ്ചാവിന്റെ പൊതിക്ക് അഞ്ഞൂറ് രൂപയാണ് ചില്ലറ വില. ഇങ്ങനെ കണക്കാക്കിയാല്‍ കോടികള്‍ വില മതിക്കുന്ന കഞ്ചാവ് നാലിലൊന്ന് തുക പോലും കൊടുക്കാതെയാണ് ഒറീസയില്‍ നിന്നും,ആന്ധ്രപ്രദേശില്‍ നിന്നും കൊണ്ടു വരുന്നത്. അറസ്റ്റിലായ അജി വി നായര്‍ക്ക് എറണാകുളം ജില്ലയില്‍ ഒരു കൊലപാതക കേസും ,മൂന്നു കൊലപാതക ശ്രമകേസും,പത്തോളം അടിപിടി കേസുകളും ഉണ്ട് . 2023 ല്‍ പോത്താനിക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 21 കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ പിടികിട്ടാപ്പുള്ളിയാണ് ഇയാള്‍.

ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എന്‍ മുരളീധരന്‍, ചാലക്കുടി ഡിവൈഎസ്പി ആര്‍ അശോകന്‍, കൊടകര ഇന്‍സ്പെക്ടര്‍ റഫീക്ക് കെ, എസ് ഐമാരായ ഐശ്വര്യ സി , സ്റ്റീഫന്‍ വി ജി , ജയകൃഷ്ണന്‍ പി പി, സതീശന്‍ മടപ്പാട്ടില്‍, റോയ് പൗലോസ്, അലി പി എം, ദിലീപ് കെ വി, എ എസ് ഐമാരായ ഷീബ അശോകന്‍, മൂസ പി എം , സില്‍ജോ വി യു , രാജു പി വി , സീനിയര്‍ സിപിഒമാരായ സൂരജ് വി. ദേവ് , ലിജോണ്‍, റെജി എ യു , ബിനു എം ജെ, ഷിജോ തോമസ്, ശ്രീജിത്ത് ഇ എ ,സ്മിത്ത് എം കെ, സഹദ് ടി സിദ്ദിഖ്, വിഷ്ണുപ്രസാദ് എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പിടിയിലായ പ്രതികളെ നടപടികള്‍ പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com