'ആന നായര് ഉണ്ടോ?, ആരെ കണ്ടാലും ചവിട്ടും; പിണറായിയുടെ നിയമമല്ല കാട്ടില്‍'

'ഇപ്പോള്‍ ആന ഒരാളെ ഉപദ്രവിച്ചാല്‍ പറയുന്നത് ആനയുടെ ഉടമസ്ഥന്‍ പിണറായി വിജയനാണ് എന്നാണ്'
vijayaraghavan
എ വിജയരാഘവൻ ഫയൽ
Updated on
1 min read

കോഴിക്കോട്: ആനയ്ക്ക് ജാതിയും മതവുമൊന്നുമില്ലെന്നും, ആരെ കണ്ടാലും ചവിട്ടുമെന്നും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. ആന നായര് ഉണ്ടോ?. അങ്ങനെയൊന്നുമില്ല. അവയ്ക്ക് ജാതിയും മതവുമൊന്നുമില്ല. ആരെ കണ്ടാലും ചവിട്ടും. ആനയുടെ അടുത്ത് പോകരുത്. ഒളിച്ചു നിന്നുവരെ ആക്രമിക്കുമെന്നും വിജയരാഘവന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിനെതിരെ കോഴിക്കോട് സിപിഎം നടത്തിയ ആദായ നികുതി ഓഫീസ് മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആന കാട്ടില്‍ നിന്നിറങ്ങി. നമുക്കെല്ലാം വിഷമമാണ്. നമുക്കെന്തു ചെയ്യാന്‍ പറ്റും. ആനയല്ലേ ആള്.. അതിന്റെ അടുത്തെങ്ങും പോകരുതെന്നാണ് നമ്മള്‍ ആദ്യം മനസ്സിലാക്കേണ്ടത്. ആന പ്രത്യേക ജന്തുവാണ്. അത് ഒളിച്ചിരുന്നു വരെ ആക്രമിക്കും. ആന കാട്ടിലെ മറ്റു മൃഗങ്ങളെപ്പോലെയല്ല. മറ്റു മൃഗങ്ങളൊക്കെ വിശപ്പുണ്ടയാല്‍ മാത്രമേ ആരെയെങ്കിലും ആക്രമിക്കൂ. ആന അങ്ങനെയല്ല. അതാണ് ആന. വന്യമൃഗങ്ങള്‍ ധാരാളമായി വര്‍ധിച്ചിരിക്കുകയാണ്. അതെല്ലാം നാട്ടിലേക്ക് വരികയാണ്.

ഇപ്പോള്‍ ആന ഒരാളെ ഉപദ്രവിച്ചാല്‍ പറയുന്നത് ആനയുടെ ഉടമസ്ഥന്‍ പിണറായി വിജയനാണ് എന്നാണ്. ആനയ്ക്ക് എന്ത് ഉടമസ്ഥനെന്നും വിജയരാഘവന്‍ ചോദിച്ചു. കൊയിലാണ്ടിയില്‍ ഉത്സവത്തിന് ഒരാന മൂന്നുപേരെ ചവിട്ടിക്കൊന്നത് പിണറായി വിജയന്റെ ആനയല്ലെന്ന് പറഞ്ഞതിന് നന്ദി രേഖപ്പെടുത്തുകയാണ്. ആന കാട്ടിലായാലും ബുദ്ധിയില്ല, നാട്ടിലായാലും ബുദ്ധിയില്ല. ആന കാട്ടില്‍ നിന്നിറങ്ങി, ആളുകളെ ചവിട്ടിക്കോട്ടെ എന്ന സമീപനം കേരളസര്‍ക്കാര്‍ ഒരിക്കലും കൈക്കൊള്ളില്ല.

ഇതൊരു സാമൂഹിക വിഷയം എന്ന നിലയ്ക്ക് ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. നിര്‍ഭാഗ്യവശാല്‍ ഇതിന്റെ നിയമം ഉണ്ടാക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. ഇത് ആദ്യം മനസ്സിലാക്കണം. പിണറായിയുടെ നിയമമല്ല കാട്ടില്‍. കാട്ടില്‍ നരേന്ദ്രമോദിയുടെ നിയമമാണ്. പിണറായിക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല. അതിര്‍ത്തി വരച്ചിട്ടുണ്ട്. അതിന്റെ അപ്പുറത്തേക്ക് കയറിയാല്‍ ബുദ്ധിമുട്ട് ആണെന്നും വിജയരാഘവന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com