'അവര്‍ വഴങ്ങുമോ'യെന്ന് ഹരിഹരന്‍ ചോദിച്ചു; ചാര്‍മിളയുടെ ആരോപണം സ്ഥിരീകരിച്ച് നടൻ വിഷ്ണു

അഡ്ജസ്റ്റ്‌മെന്റിന് തയ്യാറല്ലാത്തവര്‍ തന്റെ സിനിമയില്‍ വേണ്ടെന്ന് ഹരിഹരന്‍ പറഞ്ഞു
charmila
ചാര്‍മിള, ഹരിഹരൻ ഫയൽ
Updated on
1 min read

തിരുവനന്തപുരം: സംവിധായകന്‍ ഹരിഹരനെതിരെ നടി ചാര്‍മ്മിളയുടെ വെളിപ്പെടുത്തല്‍ ശരിവെച്ച് നടന്‍ വിഷ്ണു. ചാര്‍മിള അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാകുമോ എന്ന ഹരിഹരന്‍ ചോദിച്ചു എന്നാണ് വിഷ്ണു പറഞ്ഞത്. പരിണയം സിനിമയുടെ ചര്‍ച്ചയ്ക്കിടെയാണ് സംവിധായകന്‍ ഇതു ചോദിച്ചത്. സീനിയര്‍ സംവിധായകന്റെ ചോദ്യം കേട്ട് താനും ചാര്‍മിളയും ഞെട്ടിപ്പോയെന്നും വിഷ്ണു പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സംവിധായകൻ ഹരിഹരൻ തന്റെ അയൽവാസിയായിരുന്നു. അങ്ങനെയാണ് അദ്ദേഹവുമായി പരിചയം. പുതിയ സിനിമയിലേക്കായി, ഏതെങ്കിലും കുട്ടിയെ പരിചയമുണ്ടോയെന്ന് ചോദിച്ചപ്പോഴാണ് ബാല്യകാല സുഹൃത്തായ ചാർമിളയുടെ പേര് പറഞ്ഞത്. താൻ പറഞ്ഞിട്ട് ചാർമിള പോയി ഹരിഹരനെ കണ്ടു. ആൾ കഥാപാത്രത്തിന് ഓക്കെയാണെന്ന് പറഞ്ഞു. അതിനുശേഷമാണ് തന്നെ വിളിച്ച്, ചാർമിള അഡ്ജസ്റ്റ്മെന്റിന് തയാറാകുമോയെന്ന് ഹരിഹരൻ ചോദിച്ചതെന്നും വിഷ്ണു പറയുന്നു.

'അവര്‍ വഴങ്ങുമോ' എന്നാണ് സംവിധായകന്‍ ഹരിഹരന്‍ ചോദിച്ചത്. ചാര്‍മിളയോട് അഡ്ജസ്റ്റ് ചെയ്യുമോ എന്ന് ചോദിക്കാന്‍ പറഞ്ഞു. ചാര്‍മിള പറ്റില്ല എന്ന് പറഞ്ഞ കാര്യം ഇക്കാര്യം ഹരിഹരനെ അറിയിച്ചു. അഡ്ജസ്റ്റ്‌മെന്റിന് തയ്യാറല്ലാത്തവര്‍ തന്റെ സിനിമയില്‍ വേണ്ടെന്ന് ഹരിഹരന്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് ചാര്‍മിളയെ സിനിമയില്‍ നിന്നും ഒഴിവാക്കി. തനിക്കും ആ സിനിമയില്‍ അവസരം നഷ്ടമായി എന്നും വിഷ്ണു വെളിപ്പെടുത്തി.

charmila
'പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ...പാപികളുടെ നേരെ മാത്രം'; ആരോപണങ്ങള്‍ വ്യാജമെന്ന് ജയസൂര്യ

മലയാള സിനിമാ മേഖലയിലെ 28 പേര്‍ തന്നോട് മോശമായി പെരുമാറിയെന്ന് നടി ചാര്‍മിളയുടെ വെളിപ്പെടുത്തിയിരുന്നു. മോശമായി പെരുമാറിയവരിൽ സംവിധായകരും നിർമാതാക്കളും നടന്മാരുമുണ്ട്. നിര്‍മ്മാതാവ് എംപി മോഹനനും സുഹൃത്തുക്കളും ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു. തന്റെ സുഹൃത്തായ നടന്‍ വിഷ്ണുവിനോട് താന്‍ അഡ്ജസ്റ്റ്‌മെന്റിന് തയാറാണോയെന്ന് സംവിധായകന്‍ ഹരിഹരന്‍ ചോദിച്ചുവെന്നും ചാര്‍മിള വെളിപ്പെടുത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com