'എഡിജിപിയെ സര്‍വീസില്‍ നിന്ന് നീക്കണം, തൃശൂര്‍ പൂരം കലങ്ങിയതില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം'

'അജിത് കുമാര്‍ പിണറായി വിജയന്റെ വിശ്വസ്തനായിട്ടുള്ള ഉദ്യോഗസ്ഥനാണ്'
ADGP should be removed from service k muraleedharan
കെ മുരളീധരന്‍ടി വി ദൃശ്യം
Updated on
1 min read

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെ സര്‍വീസില്‍ നിന്ന് നീക്കാന്‍ മുഖ്യമന്ത്രി തന്നെ മുന്‍കൈ എടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. എഡിജിപി കൊടും ക്രിമിനലാണെന്ന് പറയുന്നത് ഭരണകക്ഷി എംഎല്‍എയാണെന്നും അതുകൊണ്ട് ഇക്കാര്യത്തില്‍ അടിയന്തര നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

തൃശൂര്‍ പൂരം കലക്കിയതില്‍ ജുഡീഷ്യല്‍ അന്വേഷണം നടക്കണം. ഒരു കമ്മീഷണറെ കൊണ്ട് പൂരം കലക്കാന്‍ കഴിയില്ല. ഏതോ ഉന്നതബന്ധം, ഉന്നത നിര്‍ദേശം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ആ നിര്‍ദേശം മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടായിരിക്കുമെന്നും താന്‍ നേരത്തെ പറഞ്ഞിട്ടുള്ളതാണെന്നും മുരളീധരന്‍ പറഞ്ഞു. എഡിജിപിയെ സര്‍വീസില്‍ നിന്ന് നീക്കണമെന്നും അല്ലാത്ത പക്ഷം എല്ലാത്തിന്റെയും ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണെന്നും കെ മുരളീധരന്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ADGP should be removed from service k muraleedharan
രാഷ്ട്രീയ ജീവിതത്തിലെ വിവാദങ്ങളുണ്ടാകും; ആത്മകഥയെഴുതാനൊരുങ്ങി ഇ പി ജയരാജന്‍

അജിത് കുമാര്‍ പിണറായി വിജയന്റെ വിശ്വസ്തനായിട്ടുള്ള ഉദ്യോഗസ്ഥനാണ്, ഡിജിപിയെ പോലും നോക്കുകുത്തിയാക്കി ലോ ആന്‍ഡ് ഓര്‍ഡര്‍ നടപ്പാക്കുന്നയാളാണ് അജിത് കുമാര്‍. ആ വ്യക്തിയാണ് പൂരം കലക്കിയെന്നത് പറയുമ്പോള്‍ ഗുരുതരമായ കുറ്റമാണ്. അതുകൊണ്ടാണ് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുന്നതെന്നും മുരളീധരന്‍ പറഞ്ഞു.ഇക്കാര്യങ്ങളില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ ഭാവി കാര്യങ്ങള്‍ പാര്‍ട്ടിയും യുഡിഎഫും ചേര്‍ന്ന് തീരുമാനിക്കും.

ഇ പി ജയരാജന്‍ ബിജെപിയുമായി സംസാരിച്ചിട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നു മാത്രം മാറ്റിയത്. കേന്ദ്രകമ്മിറ്റിയില്‍ നിന്നോ സംസ്ഥാന സെക്രട്ടേറിയേറ്റില്‍ നിന്നോ മാറ്റിയിട്ടില്ല. ഇതെല്ലാം കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ അന്തര്‍ധാരയുടെ ഭാഗമാണെന്നും കെ മുരളീധരന്‍ പഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com