കെട്ടുകാളകള്‍ കണ്ടത്തില്‍ നിരന്നു, അകമ്പടിയായി ഈടുവെടിവഴിപാട്; പെരുമയുടെ നിറവില്‍ അന്തിമഹാകാളന്‍കാവ് വേല- വിഡിയോ

പെരുമയോടെ അന്തിമഹാകാളന്‍കാവ് വേല വര്‍ണാഭമായി ആഘോഷിച്ചു
anthimahakalan kavu vela
അന്തിമഹാകാളന്‍കാവ് വേല
Updated on
1 min read

തൃശൂര്‍: പെരുമയോടെ അന്തിമഹാകാളന്‍കാവ് വേല വര്‍ണാഭമായി ആഘോഷിച്ചു. ആനയില്ലാത്ത തൃശൂരിലെ ഉത്സവങ്ങളില്‍ ഒന്നായ മഹാകാളന്‍ കാവില്‍ കെട്ടുകാളകളുടേതാണ് എഴുന്നള്ളിപ്പ്. വിശേഷാല്‍പൂജകളെത്തുടര്‍ന്ന് ചേലക്കര, പങ്ങാരപ്പിള്ളി ദേശങ്ങള്‍ കാവില്‍ ഈടുവെടിവഴിപാട് നടത്തി.

തട്ടകത്തപ്പനെ തൊഴുത് വണങ്ങാനും വേല ആഘോഷത്തില്‍ പങ്കാളികളാകാനുമായി സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങളാണ് മീനച്ചൂട് വകവെക്കാതെ കാവിലെത്തിയത്. ഉച്ചയോടെ കാളവേലകള്‍ തുടങ്ങി.തോന്നൂര്‍ക്കര, കുറുമല, പങ്ങാരപ്പിള്ളി, ചേലക്കര, വെങ്ങാനെല്ലൂര്‍-ചേലക്കോട് എന്നീ അഞ്ച് ദേശങ്ങളാണ് വേലയുടെ പ്രധാന പങ്കാളികള്‍.

ദേശങ്ങളിലെ ക്ഷേത്രങ്ങളായ എലിയപ്പറ്റ അന്തിമഹാകാളന്‍കാവ്, തോന്നൂര്‍ക്കര കളം അന്തിമഹാകാളന്‍കാവ്, വെങ്ങാനെല്ലൂര്‍ മഹാശിവക്ഷേത്രം, പങ്ങാരപ്പിള്ളി പരിഹാരം ശിവക്ഷേത്രം, കുറുമല ക്ഷേത്രം എന്നിവിടങ്ങളില്‍നിന്ന് കാളവേലകളുടെ അകമ്പടിയോടെ ദേശവേല എഴുന്നള്ളിപ്പുകള്‍ നടന്നു. ദേശക്കാളവേല, വാദ്യമേളങ്ങള്‍, പൂക്കാവടികള്‍ തുടങ്ങിയവയുടെ അകമ്പടിയോടെയാണ് വേലയെഴുന്നള്ളിപ്പുകള്‍ നടന്നത്.

anthimahakalan kavu vela
'ഭൂലോക വൈകുണ്ഠ ദര്‍ശനം; മുപ്പത്തിമുക്കോടി ദേവതകള്‍'; ആറാട്ടുപുഴ പൂരം നാളെ, അറിയാം ചടങ്ങുകള്‍

വൈകുന്നേരത്തോടെ കാളവേലകളെല്ലാം കാവിനു മുന്‍പിലെ കണ്ടത്തില്‍ നിരന്നു. തുടര്‍ന്ന് വെടിക്കെട്ടും നടത്തി. അഞ്ച് ദേശങ്ങളുടെ വെടിക്കെട്ടും വാദ്യവിസ്മയവും വേലയെ അവിസ്മരണീയമായി. കാളി-ദാരിക സംവാദവും കാളി ദാരികനെ വധിക്കുന്ന ചടങ്ങിനും ശേഷം ഞായറാഴ്ച രാവിലെ കാളവേലയും നടന്നു.

anthimahakalan kavu vela
'എന്തുകൊണ്ട് ആഭ്യന്തര അന്വേഷണം പോലും നടത്തിയില്ല?, ഇത് രാഷ്ട്രീയ ഇരട്ടത്താപ്പ്'; സീറ്റിന് കോഴ ആരോപണത്തില്‍ കെസി വേണുഗോപാലിനെതിരെ മുഖ്യമന്ത്രി
Summary

anthimahakalan kavu vela

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com