കൊച്ചി: പുരാവസ്തു തട്ടിപ്പു കേസിൽ മോൻസൻ മാവുങ്കലിനെ റിമാൻഡ് ചെയ്തു. നവംബർ മൂന്നാം തിയതി വരെയാണ് കോടതി റിമാൻഡ് ചെയ്തിരിക്കുന്നത്. കസ്റ്റഡി കാലാവധി കഴിഞ്ഞ മോൻസനെ ഇന്ന് എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയതിനെ തുടർന്നാണ് നടപടി.
ഇന്നലെ മോൻസനെ അന്വേഷണ സംഘം കലൂരിലെ വീട്ടിലെത്തിച്ചു തെളിവെടുപ്പു നടത്തിയിരുന്നു. ഇയാളെ കൂടുതൽ ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. ഡിആർഡിഒയുടെ പേരിൽ വ്യാജ രേഖ ചമച്ച കേസിലാണ് ക്രൈംബ്രാഞ്ച് കളമശേരി യൂണിറ്റ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. ഇറിഡിയം കൈവശം വയ്ക്കാൻ ലൈസൻസുണ്ടെന്നു കാണിച്ചായിരുന്നു വ്യാജ രേഖ. ഇതിനുപുറമേ മോൻസനെതിരെയുള്ള പോക്സോ കേസിൽ തെളിവെടുപ്പിനായി അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates