നിയന്ത്രണംവിട്ട കാര്‍ ഇടിച്ചു തെറിപ്പിച്ചു; ദേശീയപാതയില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം, ഒരാള്‍ക്ക് ഗുരുതര പരിക്ക്

ഗുരുതരമായി പരിക്കേറ്റ നിലയില്‍ യാത്രികന്‍ ചൊവ്വര സ്വദേശി മണിപ്രദീപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
car hits Biker dies on National Highway Thiruvananthapuram
car hits Biker dies on National Highway Thiruvananthapuram
Updated on
1 min read

തിരുവനന്തപുരം: കഴക്കൂട്ടം-കാരോട് ദേശീയപാതയില്‍ നിയന്ത്രണംവിട്ട കാര്‍ ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. കാഞ്ഞിരംകുളം സ്വദേശി എം ജെ രതീഷ് കുമാര്‍ (40) ആണ് മരിച്ചത്. അതിവേഗത്തിലെത്തി നിയന്ത്രണം വിട്ട കാര്‍ മുന്നില്‍ പോകുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ട് 3.15-ഓടെ ദേശീയപാതയിലെ മുക്കോല റൂട്ടിലാണ് അപകടം നടന്നത്.

car hits Biker dies on National Highway Thiruvananthapuram
സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന് ഹൈക്കോടതി

രതീഷിന്റെ ബൈക്കിന് പുറമെ മറ്റൊരു സ്‌കൂട്ടര്‍ യാത്രക്കാരനെയും ഇടിച്ചുവീഴ്ത്തിയ കാര്‍ റോഡിന്റെ വശത്തുള്ള ഓടക്കുളളില്‍ അകപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ നിലയില്‍ മറ്റൊരു സ്കൂട്ട‍ർ യാത്രികനായ ചൊവ്വര സ്വദേശി മണിപ്രദീപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

car hits Biker dies on National Highway Thiruvananthapuram
മന്ത്രി എകെ ശശീന്ദ്രന്റെ സഹോദരി പുത്രിയും ഭര്‍ത്താവും പൊള്ളലേറ്റ് മരിച്ച നിലയില്‍

ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍നിന്നും രതീഷ് തെറിച്ചുവീണിരുന്നു. തലയ്ക്കും ശരീരത്തിനും ഗുരുതരമായി പരിക്കേറ്റ രതീഷിനെ വിഴിഞ്ഞം പോലീസെത്തി 108 ആംബുലന്‍സില്‍ രതീഷിനെ വിഴിഞ്ഞം ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടത്തില്‍ വിഴിഞ്ഞം പൊലീസ് കേസെടുത്തു.

സ്റ്റില്‍ ഫോട്ടോഗ്രാഫറായ രതീഷ് മുളനിന്ന പൊട്ടക്കുളം വീട്ടില്‍ മാധവന്റെയും ജയയുടെയും മകനാണ്. സഹോദരങ്ങള്‍: രാജേഷ്, രേണുക.

Summary

Thiruvananthapuram : MJ Ratheesh Kumar (40), a native of Kanjiramkulam, died after a car that lost control hit his bike on the Kazhakoottam-Karod national highway.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com