കൊച്ചി: ഗാർഹിക പീഡനത്തെത്തുടർന്ന് നിയമവിദ്യാർത്ഥിനി മൊഫിയ പര്‍വീണിന്റെ ആത്മഹത്യയെ തുടര്‍ന്നുണ്ടായ സംഭവങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയൻ റൂറൽ എസ്പിയെ നേരിട്ട് വിളിച്ചു വരുത്തി വിശദീകരണം തേടി.റൂറല്‍ എസ് പി കെ കാര്‍ത്തിക്കിനെ ആലുവ പാലസ് ഗസ്റ്റ് ഹൗസിലെ മുറിയിലേക്ക് വിളിച്ചുവരുത്തിയാണ് മുഖ്യമന്ത്രി വിവരങ്ങള്‍ ആരാഞ്ഞത്.
സമരത്തില്‍ പങ്കെടുത്ത് അറസ്റ്റിലായവര്‍ക്കെതിരേ തീവ്രവാദ ബന്ധം ആരോപിച്ച സാഹചര്യവും മുഖ്യമന്ത്രി എസ് പിയോട് തിരക്കി. മൊഫിയയുടെ കുടുംബത്തിന് നീതി തേടി സമരം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ തീവ്രവാദബന്ധം ആരോപിച്ച് കേസ് രജിസ്റ്റർ ചെയ്ത നടപടിയിൽ മുഖ്യമന്ത്രി എസ്പിയെ അതൃപ്തി അറിയിച്ചു. സംഭവം പൊലീസിനും സർക്കാരിനും ചീത്തപ്പേരുണ്ടാക്കിയ സാഹചര്യത്തിലായിരുന്നു നടപടി.
മൊഫിയ കേസ് ഫയലും അതിനോട് അനുബന്ധിച്ചുണ്ടായ മറ്റ് സംഭവങ്ങളുടെ കേസ് ഫയലുകളുമായി മുഖ്യമന്ത്രിയെ തിങ്കളാഴ്ച വൈകീട്ട് വീണ്ടും റൂറല്‍ എസ് പി കണ്ടു. കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ധരിപ്പിച്ചു. സമരം നടത്തിയ കെഎസ് യു നിയോജകമണ്ഡലം പ്രസിഡന്റ് അൽ അമീൻ അഷറഫ്, യൂത്ത് കോൺഗ്രസ് മുൻ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എംഎകെ നജീബ്, യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം വൈസ് പ്രസിഡന്റ് അനസ് പള്ളിക്കുഴി എന്നിവരെയാണ് കഴിഞ്ഞ വെള്ളിയാഴ്ച പൊലീസ് പിടികൂടിയത്.
പുതിയ സർക്കിൾ ഇൻസ്പെക്ടർ അവധിയിൽ
ഇവരെ കോടതിയിൽ ഹാജരാക്കിയപ്പോൾ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് തീവ്രവാദ ബന്ധം സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കിയത്. സംഭവത്തിൽ എസ് വിനോദിനെയും ഗ്രേഡ് എസ്ആ ആർ രാജേഷിനെയും കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തിരുന്നു. അതിനിടെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ആലുവ സി ഐ സി എല്‍ സുധീറിന് പകരമെത്തിയ സർക്കിൾ ഇൻസ്പെക്ടർ മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates