

തൃശൂര്‍ : നാട്ടിക എംഎല്‍എ സിസി മുകുന്ദനെ പുറത്താക്കി സിപിഐ. നിരന്തരമായ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് സിപിഐയുടെ നടപടി. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റിയിൽ മുകുന്ദനുമായി ബന്ധപ്പെട്ട വിഷയം ചർച്ചയ്ക്ക് വന്നിരുന്നു. മണ്ഡലം കമ്മറ്റിയോട് വിഷയത്തിൽ തീരുമാനം എടുക്കാൻ ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റി നിർദേശിച്ചിരുന്നു.
നാട്ടിക നിയമസഭാ മണ്ഡലത്തിൽ സിറ്റിങ് എംഎൽഎയായ സിസി മുകുന്ദന് സീറ്റ് നിഷേധിച്ചതിനെത്തുടർന്നാണ് പാർട്ടിയുമായി അകന്നത്. വീണ്ടും അവസരം നൽകാത്തതിൽ പ്രതിഷേധിച്ച് പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് സി.സി മുകുന്ദൻ ഉന്നയിച്ചത്.
നേരത്തെ പാര്‍ട്ടി പദവിയില്‍ നിന്നും മുകുന്ദന്‍ രാജിവച്ചിരുന്നു. മുൻ എം.എൽ.എ ഗീതാ ഗോപിക്ക് സീറ്റ് നൽകിയത് 'പെയ്‌മെന്റ് സീറ്റ്' ആണെന്ന സംശയം തനിക്കുണ്ടെന്നും പാർട്ടിയിൽ ഇപ്പോൾ പണത്തിനാണ് സ്വാധീനമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പാര്‍ട്ടി സീറ്റ് തന്നില്ലെങ്കിലും താന്‍ മത്സരിക്കും. മോശം പ്രകടനം നടത്തിയ ഗീതാ ഗോപിയെ സ്ഥാനാര്‍ഥിയാക്കുന്നത് ശരിയല്ല. ഗീതയക്ക് പണം പിരിച്ചു നല്‍കാനുള്ള കഴിവുണ്ട്. സിപിഐയിലെ വിഭാഗീയത കാരണമാണ് താന്‍ ഒഴിവാക്കപ്പെട്ടത്. ഒരുപാട് മോശം പേര് കേട്ട ശേഷമാണ് അവരെ കൊണ്ടുവരുന്നത്. കഴിഞ്ഞ വര്‍ഷം അവരെ മാറ്റിയാണ് തന്നെ സ്ഥാനാര്‍ഥിയാക്കിയതെന്നും മുകുന്ദന്‍ ആരോപിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates