'ചാണ്ടി ഉമ്മനോട് ക്ഷമിക്കാനുള്ള ഉത്തരവാദിത്തമുണ്ട്‌'; ഉമ്മന്‍ചാണ്ടിയെ പിന്നില്‍ നിന്ന് കുത്തിയത് ഓര്‍മ്മിപ്പിച്ച് സഹോദരീ ഭര്‍ത്താവ്

Does he have the courage Varghese george reply to chandy Oommen
വര്‍ഗീസ് ജോര്‍ജ്, ചാണ്ടി ഉമ്മന്‍
Updated on
1 min read

തൃശൂര്‍: ഉമ്മന്‍ചാണ്ടിയുടെ പേരില്‍ ആരും മുതലക്കണ്ണീരൊഴുക്കേണ്ടെന്ന് തുറന്നടിച്ച ചാണ്ടി ഉമ്മന് മറുപടിയുമായി കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും സഹോദരീ ഭര്‍ത്താവുമായ ഡോ. വര്‍ഗീസ് ജോര്‍ജ്. 'ഉമ്മന്‍ ചാണ്ടിയെ ഐയും എയും പുറകില്‍ നിന്ന് കുത്തി. മരിച്ചതിന് ശേഷം അദ്ദേഹത്തിന്റെ പേരിന്റെ ഗുണഭോക്താക്കളായി മാറി, ഇതിനെയാണ് മുതലക്കണ്ണീര്‍ എന്ന് പറയുന്നതെന്നും 'വര്‍ഗീസ് ജോര്‍ജ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വിഡിയോയില്‍ പറഞ്ഞു.

'കഴിഞ്ഞ രണ്ടര കൊല്ലമായി മണ്ഡലത്തില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ്. എണ്ണായിരം വീടുകളില്‍ കയറിയിട്ടുണ്ട്. അത്യാവശ്യം എല്ലാ കാര്യങ്ങളിലും പ്രതിഷേധിച്ചിട്ടുണ്ട്. നട്ടുച്ച വെയിലത്ത് റോഡ് സൈഡില്‍ നിന്ന് പ്രസംഗിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയുടെ മരുമകനാണ്, അതുകൊണ്ട് തനിക്ക് വോട്ട് ചെയ്യണമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും വര്‍ഗീസ് ജോര്‍ജ് പറഞ്ഞു.

Does he have the courage Varghese george reply to chandy Oommen
പേരാമ്പ്രയിലെ എല്‍ഡിഎഫിന്റെ വിവാദ അനൗണ്‍സ്‌മെന്റ്: ചട്ടലംഘനം കണ്ടെത്താന്‍ ആയില്ലെന്ന് ജില്ലാ കലക്ടര്‍

'നോമിനേഷന്‍ കൊടുക്കുന്നതിന് മുമ്പ് മീഡിയയെ ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ കൊണ്ട് വന്ന് എത്ര പേര്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്നു. ഇന്ന് ഉമ്മന്‍ചാണ്ടി ജീവിച്ചിരിപ്പുണ്ടായിരിന്നെങ്കില്‍ ആ കല്ലറയില്‍ പോയ എത്ര പേര്‍ അദ്ദേഹത്തിന്റെ കാല്‍ തൊട്ട് വന്ദിച്ച് നോമിനേഷന്‍ കൊടുക്കുമായിരുന്നു' എന്ന് വര്‍ഗീസ് ജോര്‍ജ് ചോദിച്ചു.

'ഐയും എയും ഒക്കെ അദ്ദേഹത്തെ പുറകില്‍ നിന്ന് കുത്തിയിട്ട് മരിച്ചതിന് ശേഷം അദ്ദേഹത്തിന്റെ പേരിന്റെ ഗുണഭോക്താക്കളായി മാറുന്നു. അതിനെയാണ് മുതലക്കണ്ണീര്‍ എന്ന് പറയുന്നത്. ചാണ്ടി ഉമ്മന് ആ ആളുകള്‍ക്കെതിരെ ഇതേ പരാമര്‍ശം നടത്താന്‍ ധൈര്യം ഉണ്ടോ. ചാണ്ടിയെ കുറ്റം പറയുന്നില്ല. ചാണ്ടിയെ അനിയനായിട്ടാണ് കാണുന്നത്. അവനോട് ക്ഷമിക്കാനുള്ള ഉത്തരവാദിത്തം ചേട്ടനെന്ന നിലയില്‍ എനിക്കുണ്ട്. തന്റെ അനുയായികളും ഇഷ്ടപെടുന്നവരും ചാണ്ടിയെ ചീത്ത പറയരുതെന്നും ഡോ. വര്‍ഗീസ് ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

Summary

Does he have the courage Varghese george reply to chandy Oommen

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com