സംസ്ഥാനത്ത് 2.71 കോടിയിലേറെ വോട്ടർമാർ; കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു, വിവരങ്ങൾ 

പരാതികളും നിർദ്ദേശങ്ങളും സമർപ്പിക്കാൻ ഇന്നുമുതൽ ഡിസംബർ എട്ടുവരെ സമയ‌മുണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായി തയ്യാറാക്കിയ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക പ്രകാരം സംസ്ഥാനത്ത് ആകെ 2,71,62,290 വോട്ടർമാരാണുള്ളത്. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്സൈറ്റിൽ (http://www.ceo.kerala.gov.in) വിവരങ്ങൾ ലഭ്യമാണ്. സൂക്ഷ്മ പരിശോധനകൾക്കായി താലൂക്ക് ഓഫിസുകളിലും, വില്ലേജ് ഓഫിസുകളിലും, ബൂത്ത് ലെവൽ ഓഫിസറുടെ കൈവശവും വിവരങ്ങൾ ലഭിക്കും. പരാതികളും നിർദ്ദേശങ്ങളും സമർപ്പിക്കാൻ ഇന്നുമുതൽ ഡിസംബർ എട്ടുവരെ സമയ‌മുണ്ട്. 

2023 ജനുവരി ഒന്ന് യോഗ്യതാ തീയതിയായുള്ള കരട് പട്ടികയാണ് പ്രസിദ്ധീകരിച്ചത്. 2022 ജനുവരിയിൽ പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ സംസ്ഥാനത്തെ 2,73,65,345 വോട്ടർമാരാണ് ഉൾപ്പെട്ടിരുന്നത്.

കരട് വോട്ടർ പട്ടികയിലെ വിവരങ്ങൾ

ആകെ വോട്ടർമാർ- 2,71,62,290
സ്ത്രീ വോട്ടർമാർ- 1,40,15,361
പുരുഷ വോട്ടർമാർ- 1,31,46,670
ആകെ ഭിന്നലിംഗ വോട്ടർമാർ- 259
പുതിയ വോട്ടർമാർ - 1,10,646
പുതുക്കിയ വോട്ടർ പട്ടിക പ്രകാരം സംസ്ഥാനത്തെ ലിംഗ അനുപാതം - 1066
കൂടുതൽ വോട്ടർമാരുള്ള ജില്ല -മലപ്പുറം (32,56,814)
കുറവ് വോട്ടർമാരുള്ള ജില്ല- വയനാട് (6,16,980)
കൂടുതൽ സ്ത്രീ വോട്ടർമാരുള്ള ജില്ല- മലപ്പുറം(16,32,347)
കൂടുതൽ ഭിന്നലിംഗ വോട്ടർമാരുള്ള ജില്ല -തിരുവനന്തപുരം (57)
ആകെ പ്രവാസി വോട്ടർമാർ- 88,124
പുതിയതായി വോട്ടർ പട്ടികയിൽ ഉൾപ്പെട്ടവർ- 1,10,646
പുതുക്കിയ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ആകെ 25,147 പോളിംഗ് സ്റ്റേഷനുകൾ ഉണ്ട്.

ഇത്തവണ മുതൽ 17 വയസ്സ് പൂർത്തിയായവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ മുൻകൂറായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിച്ച ശേഷം, ജനുവരി ഒന്ന്, ഏപ്രിൽ ഒന്ന്, ജൂലൈ ഒന്ന്, ഒക്ടോബർ ഒന്ന് എന്നീ നാല് തീയതികളിൽ എന്നാണോ 18 വയസ് പൂർത്തിയാകുന്നത്, ആ തീയതി അനുസരിച്ച് അപേക്ഷ പരിശോധിക്കുകയും അർഹത അനുസരിച്ച് വോട്ടർ പട്ടികയിൽ ഇടം നൽകുകയും ചെയ്യും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com