മതിയാവോളം 'ലഹരി'; ഒരു ടിക്കറ്റിന് വില രണ്ടായിരം; തിരുവനന്തപുരത്തെ മയക്കുമരുന്ന് പാര്‍ട്ടിയില്‍ 20 പേര്‍ കസ്റ്റഡിയില്‍; യുവതിയും കൊലക്കേസ് പ്രതിയും

തിരുവനന്തപുരംകാരക്കാട്ടെ റിസോര്‍ട്ടില്‍ ലഹരിപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ അറസ്റ്റില്‍. ഇരുപത് പേരെ എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തു
ലഹരി പാര്‍ട്ടി നടത്തിയ കാരക്കാട്ടെ റിസോര്‍ട്ട്
ലഹരി പാര്‍ട്ടി നടത്തിയ കാരക്കാട്ടെ റിസോര്‍ട്ട്
Updated on
1 min read

തിരുവനന്തപുരം: തിരുവനന്തപുരംകാരക്കാട്ടെ റിസോര്‍ട്ടില്‍ ലഹരിപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ അറസ്റ്റില്‍. ഇരുപത് പേരെ എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തു. റിസോര്‍ട്ടില്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് നടത്തിയ പരിശോധനയില്‍ ഹഷീഷ് ഓയില്‍, എംഡിഎംഎ, മറ്റു ലഹരിവസ്തുകള്‍ എന്നിവ പിടിച്ചെടുത്തു. 'നിര്‍വാണ' എന്ന കൂട്ടായ്മയാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. ഇന്നലെ വൈകീട്ട് ഇന്ന് ഉച്ചവരെ പാര്‍ട്ടി നടന്നതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

അതേസമയം റിസോര്‍ട്ടിലെ പരിശോധന പൂര്‍ത്തിയായതായി എക്‌സൈസ് അധികൃതര്‍ പറഞ്ഞു. പരിപാടിയുടെ സംഘാടകരായ മൂന്ന് പേരാണ് അറസ്റ്റിലായത്. അക്ഷയ് മോഹന്‍ എന്നയാളാണ് പാര്‍ട്ടിയുടെ മുഖ്യസംഘാടകന്‍ എന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. പരിപാടിയില്‍ പങ്കെടുത്ത 20 പേരാണ് കസ്റ്റഡിയിലുള്ളത്. ഇക്കൂട്ടത്തില്‍ ഒരു കൊലക്കേസ് പ്രതിയും ഒരു യുവതിയും ഉള്‍പ്പെടുന്നു. അതേസമയം യുവതിയില്‍ നിന്ന് ലഹരി വസ്തുക്കള്‍ പരിശോധനയില്‍ കണ്ടെടുത്തിട്ടില്ല. 

ഒരു ചെറിയ ദ്വീപിനകത്ത് നാല് കോട്ടേജുകളായാണ് റിസോര്‍ട്ട് സ്ഥിതി ചെയ്തത്. വാട്‌സാപ്പ് ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയില്‍ ഗ്രൂപ്പുകളുണ്ടാക്കിയാണ് ഇവര്‍ ലഹരി പാര്‍ട്ടിയില്‍ ആളുകളെ എത്തിച്ചത്. രണ്ടായിരം രൂപയാണ് ഒരു ടിക്കറ്റിന്റെ വില. അതിനനുസരിച്ച് മദ്യവും മയക്കും മരുന്നും നല്‍കിയാണ് പരിപാടി സംഘടിപ്പിച്ചത്.  ഏതാണ്ട് 25 പേര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തതായി എക്‌സൈസ് അധികൃതര്‍ പറഞ്ഞു. 

മുന്‍പും ഇവിടെ പാര്‍ട്ടി നടന്നിട്ടുണ്ടായിരുന്നു. ഇതു സംബന്ധിച്ചു നിരവധി പരാതികള്‍ എക്‌സൈസിനു ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് റിസോര്‍ട്ടിനെ നിരീക്ഷിച്ചു വരികയായിരുന്നു.
ഇന്നലെയും ഇന്നും പാര്‍ട്ടി നടക്കുന്നുണ്ടെന്നു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് ഇന്നു ഉച്ചയ്ക്ക് പരിശോധന നടത്തിയത്. പുതുവര്‍ഷത്തോടനുബന്ധിച്ച് വിവിധയിടങ്ങളില്‍ ലഹരിപ്പാര്‍ട്ടി സംഘടിപ്പിക്കുന്നതായി എക്‌സൈസിനു വിവരം ലഭിച്ചിട്ടുണ്ട്. കൂടുതല്‍ സ്ഥലങ്ങളില്‍ പരിശോധന നടത്തുമെന്ന് എക്‌സൈസ് അറിയിച്ചു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com