

ആത്മസമർപ്പണത്തിന്റെയും സഹനത്തിന്റെയും ഓർമകളുമായി ഒരു ബലിപെരുന്നാൾ കൂടി. സൃഷ്ടാവിനു മുന്നിൽ സർവതും സമർപ്പിച്ച ഇബ്രാഹീം നബിയുടെയും പുത്രൻ ഇസ്മായിൽ നബിയുടെയും ഓർമകളാണ് ഹജ്ജിലൂടെ ലോക മുസ്ലീങ്ങൾ അയവിറക്കുന്നത്. ദൈനംദിന ജീവിതത്തിൽ പാലിക്കുന്ന നിയന്ത്രണങ്ങളുടെ പാതയിൽതന്നെയാണ് ഓരോ വിശ്വാസിയും ഈ പെരുന്നാൾ ദിനത്തെയും അഭിമുഖീകരിക്കുന്നത്.
കോവിഡ് നിയന്ത്രണത്തിൽ ഇളവുവരുത്തിയതോടെ 40 പേർക്ക് പള്ളികളിൽ നമസ്കാരത്തിന് അനുമതിയുണ്ടാകും. ഒരു ഡോസെങ്കിലും വാക്‌സിൻ എടുത്തവർക്കാണ് അനുമതി. സാമൂഹ്യ അകലവും ആളുകളുടെ എണ്ണവും കൃത്യമായി പാലിക്കണമെന്ന് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
എല്ലാ ഗർഫ് രാജ്യങ്ങളും ഇന്നലെയായിരുന്നു പെരുന്നാൾ. ഹജ് അനുഷ്ഠാനത്തിലെ സുപ്രധാന ചടങ്ങുകൾ പൂർത്തിയാക്കിയ തീർഥാടകർ നിറഞ്ഞമനസ്സോടെ ബലിപെരുന്നാൾ ആഘോഷിച്ചു. മക്കയിലെത്തിയ തീർഥാടകർ കഅബ പ്രദക്ഷിണം, ബലിയർപ്പണം, തലമുണ്ഡനം എന്നീ കർമങ്ങൾ പൂർത്തിയാക്കി. തുടർന്ന് തീർഥാടന വസ്ത്രം (ഇഹ്റാം) മാറ്റി പുതുവേഷമണിഞ്ഞ് പെരുന്നാൾ ആഘോഷിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates