'പഞ്ചായത്തും മുന്‍സിപ്പാലിറ്റിയും ജയിച്ചപ്പോഴും എനിക്ക് കേസില്ലേ? ഇത്തവണ 15,000 വോട്ടിന് ജയിക്കും'

പഞ്ചായത്തും മുന്‍സിപ്പാലിറ്റിയും ജയിച്ചപ്പോഴെല്ലാം എനിക്ക് കേസില്ലേ? 10 വര്‍ഷം കൊണ്ട് സാധ്യമാക്കുന്നതെല്ലാം ചെയ്തു
Eldhose Kunnappilly
Eldhose Kunnappilly ഫെയ്സ്ബുക്ക്
Updated on
1 min read

കൊച്ചി: എഐസിസി തന്നെ കൈവിടില്ലെന്നാണ് പ്രതീക്ഷയെന്ന് കോണ്‍ഗ്രസ് നേതാവ് എല്‍ദോസ് കുന്നപ്പിള്ളി. താന്‍ മത്സരിക്കണമെന്നത് പ്രവര്‍ത്തകരുടെ ആഗ്രഹമാണ്. 10 വര്‍ഷം താന്‍ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. പെരുമ്പാവൂരില്‍ അസാധ്യമായത് ചെയ്തു. സീറ്റ് കിട്ടിയാല്‍ 15,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കും. നിരവധ വികസന നേട്ടങ്ങള്‍ താന്‍ നടത്തിയെന്നും എല്‍ദോസ് കുന്നപ്പിള്ളി അവകാശപ്പെട്ടു. പെരുമ്പാവൂരിലെ നിലവിലെ എംഎല്‍എയായ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ലൈംഗിക പീഡനക്കേസുള്ളതിനാല്‍ സ്ഥാനാര്‍ഥിത്വം നല്‍കേണ്ടതില്ലെന്ന വാര്‍ത്തകള്‍ക്കിടെയാണ് എല്‍ദോസിന്റെ പ്രതികരണം.

Eldhose Kunnappilly
31 സ്ഥാനാർഥികൾ റെഡി, മൂന്ന് എംഎൽഎമാർക്ക് സീറ്റ് ഇല്ല; ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയ്ക്ക് കോൺഗ്രസ് അംഗീകാരം

പഞ്ചായത്തും മുന്‍സിപ്പാലിറ്റിയും ജയിച്ചപ്പോഴെല്ലാം എനിക്ക് കേസില്ലേ? 10 വര്‍ഷം കൊണ്ട് സാധ്യമാക്കുന്നതെല്ലാം ചെയ്തു. നിരവധി പദ്ധതികള്‍ കൊണ്ടുവന്നു. പാര്‍ട്ടി പ്രവര്‍ത്തകരുടെയും മണ്ഡലം പ്രസിഡന്റുമാരുടെയും പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി നേതാക്കളില്‍ വിശ്വാസമുണ്ടെന്നും ഒരവസരം തരുമെന്ന് വിശ്വസിക്കുന്നുവെന്നും എല്‍ദോസ് കുന്നപ്പിള്ളി കൂട്ടിചേര്‍ത്തു. നേതൃത്വത്തില്‍ വിശ്വാസമുണ്ടെന്നും തന്റെ അയോഗ്യത എന്തെന്ന് നേതൃത്വം പരിശോധിക്കണമെന്നും എല്‍ദോസ് ആവശ്യപ്പെട്ടു. പ്രവര്‍ത്തകരുടെ പിന്തുണ തനിക്കുണ്ടെന്നും എല്‍ദോസ് കുന്നപ്പിള്ളി വ്യക്തമാക്കി.

Eldhose Kunnappilly
'നട്ടുനനച്ച് വളര്‍ത്തിയവനെ ഇല്ലായ്മ ചെയ്താല്‍ തിരിച്ചടി നേരിടേണ്ടി വരും'; സണ്ണി ജോസഫിന് മുന്നറിയിപ്പുമായി പേരാവൂരില്‍ പോസ്റ്ററുകള്‍

ഏറ്റവും താഴേത്തട്ടില്‍ നിന്ന് കഷ്ടപ്പെട്ട് ഉയര്‍ന്നു വന്നയാളാണ് ഞാന്‍. കേസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പാര്‍ട്ടിക്ക് നല്‍കിയിട്ടുണ്ട്. ഏത് ഫോണ്‍ കോള്‍ വന്നാലും ഓടിയെത്തുന്ന ആളാണ് താനെന്നും എല്‍ദോസ് പറഞ്ഞു. കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നപ്പോള്‍ തര്‍ക്കം നിലനില്‍ക്കുന്ന പെരുമ്പാവൂരും കണ്ണൂരും ഒഴിച്ചാണ് പട്ടിക പുറത്തു വന്നിരിക്കുന്നത്.

Summary

Eldhose Kunnappilly's response

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com