'മേയര്‍ സ്ഥാനം കഴിഞ്ഞു, ഇനി കോണ്‍ഗ്രസിലേക്ക് മടങ്ങുന്നു; എന്നെ പുറത്താക്കിയിട്ടില്ല'

കഴിഞ്ഞ അഞ്ച് വര്‍ഷം ഇടതുമുന്നണിയോടെ പിന്തുണയോടെ തൃശൂര്‍ നഗരസഭയുടെ മേയറായിരുന്നു എംകെ വര്‍ഗീസ്.
Thrissur Mayor mk varghese
Thrissur Mayor M K Varghese
Updated on
1 min read

തൃശൂര്‍: തൃശൂര്‍ മുന്‍ മേയര്‍ എംകെ വര്‍ഗീസ് വീണ്ടും കോണ്‍ഗ്രസിലേക്ക്. താന്‍ തന്റെ തറവാടായ കോണ്‍ഗ്രസിലേക്ക് തിരിച്ചുപോകുകയാണെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ രാജന്‍ പല്ലന് പിന്തുണ നല്‍കുമെന്നും എകെ വര്‍ഗീസ് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷം ഇടതുമുന്നണിയോടെ പിന്തുണയോടെ തൃശൂര്‍ നഗരസഭയുടെ മേയറായിരുന്നു എംകെ വര്‍ഗീസ്.

Thrissur Mayor mk varghese
മുഖ്യമന്ത്രി വന്നാല്‍ പൊളിച്ചടുക്കും; കണ്ടംവഴി ഓടിയെന്ന് ഞാന്‍ പറയുന്നില്ല; വീണ്ടും സംവാദത്തിന് വെല്ലുവിളിച്ച് സതീശന്‍

താന്‍ ഒരു കാലത്തും ഇടതുപക്ഷത്തിനൊപ്പമായിരുന്നില്ല. അവര്‍ തന്റെ കൂടെയായിരുന്നു എന്നതാണ് ശരിയെന്ന് എംകെ വര്‍ഗീസ് പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷം താനും എല്‍ഡിഎഫും തമ്മില്‍ ഒരു എഗ്രിമെന്റും ഉണ്ടായിരുന്നില്ല. 'അഞ്ച് വര്‍ഷം കഴിഞ്ഞു. മേയര്‍ സ്ഥാനം ഒഴിഞ്ഞു. ഞാന്‍ തിരിച്ചുപോന്നു. അത്രമാത്രം. കഴിഞ്ഞ മൂന്ന് മാസമായി ഞാന്‍ വിശ്രമത്തിലായ്ിരുന്നു. വിശ്രമം കഴിഞ്ഞു. ഇനി ഞാന്‍ എന്റെ തറവാട്ടിലേക്ക് മടങ്ങി പോകുന്നു. രാജന്‍ പല്ലന്‍ കഴിഞ്ഞ 30 വര്‍ഷമായി തന്റെ അടുത്തയാളാണ്. തെരഞ്ഞെടുപ്പില്‍ പല്ലന്‍ വിജയിക്കും'- എംകെ വര്‍ഗീസ് പറഞ്ഞു.

Thrissur Mayor mk varghese
മുപ്പത് വര്‍ഷം മുന്‍പ്, വിഡ്ഢി ദിനത്തില്‍ ആന്റണിയുടെ 'പൂഴിക്കടകന്‍'; തെരഞ്ഞെടുപ്പ് കളത്തില്‍ ഇന്നും ചര്‍ച്ചയായി ചാരായ നിരോധനം

കോണ്‍ഗ്രസിലേക്ക് മടങ്ങി പോകുന്നത് യാതൊരു ഓഫറും ലഭിച്ചിട്ടില്ല. തന്നെ ആരും കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടില്ല. അന്ന് സ്വതന്ത്രനായി മത്സരിക്കാനുള്ള സാഹചര്യം എല്ലാവര്‍ക്കും അറിയാം. ഇപ്പോള്‍ അതിലൊന്നു പ്രസക്തിയില്ല. താന്‍ എവിടെ നില്‍ക്കുന്നുവോ അവിടെ ആത്മാര്‍ഥമായി നില്‍ക്കുന്ന ഒരാളാണ് താന്‍. അടുത്ത അഞ്ച് വര്‍ഷം യുഡിഎഫ് അധികാരത്തിലെത്തുമെന്നും എംകെ വര്‍ഗീസ് പറഞ്ഞു.

Summary

Ex-Thrissur Mayor MK Varghese Returns to Congress Fold

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com