'കാര്‍ അപകടത്തില്‍പ്പെട്ടു, രേഖകള്‍ നല്‍കണം, പണം റിസര്‍വ് ബാങ്കിന് പരിശോധിക്കാനായി കൈമാറണം'; പൊലീസിന്റെ പേരില്‍ സന്ദേശം, മറ്റൊരു തട്ടിപ്പ്

സിബിഐ, ഇഡി തുടങ്ങിയ കേന്ദ്ര ഏജന്‍സികളുടെ പേരില്‍ നടക്കുന്ന കബളിപ്പിക്കലിന് പിന്നാലെ ബംഗളുരു ട്രാഫിക് പൊലീസിന്റെ പേരിലും തട്ടിപ്പ്
fraud alert
ബംഗളുരു ട്രാഫിക് പൊലീസിന്റെ പേരിലും തട്ടിപ്പ്പ്രതീകാത്മക ചിത്രം
Updated on
1 min read

കൊച്ചി: സിബിഐ, ഇഡി തുടങ്ങിയ കേന്ദ്ര ഏജന്‍സികളുടെ പേരില്‍ നടക്കുന്ന കബളിപ്പിക്കലിന് പിന്നാലെ ബംഗളുരു ട്രാഫിക് പൊലീസിന്റെ പേരിലും തട്ടിപ്പ്. കൊച്ചി പനമ്പിള്ളി നഗര്‍ സ്വദേശിയായ 85കാരന് ലക്ഷങ്ങള്‍ നഷ്ടമായി. പണം കൈമാറിയതോടെ തട്ടിപ്പുകാര്‍ മുങ്ങി.

'ബംഗളൂരുവിലുള്ള നിങ്ങളുടെ കാര്‍ അപകടത്തില്‍പ്പെട്ടിരിക്കുകയാണ്. ഞങ്ങള്‍ ആവശ്യപ്പെടുന്ന രേഖകള്‍ നല്‍കണം'- 85കാരന് ബംഗളൂരു ട്രാഫിക് പൊലീസിന്റെ പേരില്‍ വന്ന സന്ദേശം ഇങ്ങനെയാണ്. പൊലീസ് യൂണിഫോമിലുള്ള ഉദ്യോഗസ്ഥനാണ് വിഡിയോയില്‍ സംസാരിച്ചത്. ബംഗളൂരുവില്‍ തനിക്കു വാഹനമില്ലെന്ന് പറഞ്ഞെങ്കിലും ആധാര്‍ രേഖകള്‍ നല്‍കാന്‍ 'ഉദ്യോഗസ്ഥന്‍' ആവശ്യപ്പെട്ടു. ആധാര്‍ ഉപയോഗിച്ച് വലിയ തട്ടിപ്പു നടന്നതായി പറഞ്ഞ് വയോധികന്റെ അക്കൗണ്ടില്‍നിന്ന് പണം കൈമാറാന്‍ ആവശ്യപ്പെട്ടു. പണം കൈമാറിയതോടെ തട്ടിപ്പുകാര്‍ മുങ്ങിയതായാണ് പരാതിയില്‍ പറയുന്നത്.

നവംബര്‍ 22നാണു തട്ടിപ്പു സംഘത്തിന്റെ ആദ്യവിളി വാട്‌സ്ആപ്പ് വഴി വയോധികന് ലഭിക്കുന്നത്. ഒരു സ്ത്രീ ആയിരുന്നു മറുവശത്ത്. ബംഗളൂരു ട്രാഫിക് പൊലീസില്‍ നിന്നാണെന്നാണ് പറഞ്ഞത്. ഉടന്‍ തന്നെ തന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വിളിക്കും എന്നുമറിയിച്ചു. മുതിര്‍ന്ന ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തിയ തട്ടിപ്പുകാരന്‍ താന്‍ ജയാനഗര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നാണെന്നു വയോധികനോട് വെളിപ്പെടുത്തി. ബംഗളൂരുവില്‍ അദ്ദേഹത്തിന്റെ പേരില്‍ എടുത്തിട്ടുള്ള കാര്‍ ഗുരുതരമായ അപകടത്തില്‍പ്പെട്ടെന്നും രേഖകള്‍ പരിശോധിക്കാന്‍ ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കാനും ആവശ്യപ്പെട്ടു. ആധാര്‍ പരിശോധിച്ച ശേഷമായിരുന്നു അടുത്ത ഭീഷണി. ആധാര്‍ നമ്പര്‍ ഉപയോഗിച്ച് വിദേശത്ത് വലിയ തോതില്‍ തട്ടിപ്പു നടന്നിട്ടുണ്ടെന്നായിരുന്നു പൊലീസ് വേഷത്തിലെത്തിയ തട്ടിപ്പുകാരന്‍ പറഞ്ഞത്. വയോധികന്‍ ഇത് നിഷേധിച്ചെങ്കിലും എത്രയും വേഗം അക്കൗണ്ടിലുള്ള പണം റിസര്‍വ് ബാങ്കിന് പരിശോധിക്കാനായി തങ്ങള്‍ പറയുന്ന അക്കൗണ്ടുകളിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടു. വിവിധ സംസ്ഥാനങ്ങളിലുള്ള ബാങ്ക് അക്കൗണ്ടുകളിലേക്ക് അദ്ദേഹം പണം കൈമാറി. പണം തിരികെ ആവശ്യപ്പെട്ട് വിളിക്കാന്‍ തുടങ്ങിയതോടെ തട്ടിപ്പുസംഘം മുങ്ങി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com