എറണാകുളത്ത് ഇനി എവിടെയും സൗജന്യ വൈ- ഫൈ; കെ- ഫൈ പദ്ധതി, അറിയേണ്ടതെല്ലാം

എറണാകുളം ജില്ലയില്‍ 221 പൊതുയിടങ്ങളില്‍ സമീപഭാവിയില്‍ തന്നെ സൗജന്യ വൈ-ഫൈ സേവനം പ്രയോജനപ്പെടുത്താം
 K-FI free wi-fi plan
കെ-ഫൈ എന്ന സൗജന്യ വൈ-ഫൈ പദ്ധതി വ്യാപിപ്പിക്കുകയാണ് കേരള ഐടി മിഷന്റെ ലക്ഷ്യംപ്രതീകാത്മക ചിത്രം
Updated on
1 min read

കൊച്ചി: എറണാകുളം ജില്ലയില്‍ 221 പൊതുയിടങ്ങളില്‍ സമീപഭാവിയില്‍ തന്നെ സൗജന്യ വൈ-ഫൈ സേവനം പ്രയോജനപ്പെടുത്താം. കേരള ഐടി മിഷന്റെ സൗജന്യ വൈ-ഫൈ സേവനം എറണാകുളം ജില്ലയില്‍ കൂടുതല്‍ മേഖലകളില്‍ ഉടനെത്തും. ഇന്റര്‍നെറ്റ് എല്ലാ പൗരന്‍മാരുടെയും അവകാശമാണ് എന്ന കേരളത്തിന്റെ പോളിസി അനുസരിച്ചാണ് കൊച്ചി നഗരത്തിലടക്കം ഫ്രീ വൈ-ഫൈ സ്‌പോട്ടുകള്‍ വ്യാപിപ്പിക്കുന്നത്.

കെ-ഫൈ എന്ന സൗജന്യ വൈ-ഫൈ പദ്ധതി വ്യാപിപ്പിക്കുകയാണ് കേരള ഐടി മിഷന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി വരും ആഴ്ചകളില്‍ എറണാകുളം ജില്ലയില്‍ 221 ഇടങ്ങളില്‍ സൗജന്യ വൈ-ഫൈ സ്‌പോട്ടുകള്‍ പൂര്‍ത്തിയാകും. കൊച്ചി നഗരത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം ഈ സേവനമുണ്ടാകും. മൊബൈല്‍ ഫോണുകളിലും ലാപ്ടോപ്പുകളിലും ദിവസവും 1 ജിബി വരെ ഡാറ്റ 10 എംബിപിഎസ് വേഗത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് ഐടി മിഷന്‍ സൗജന്യ വൈ-ഫൈ വിഭാവനം ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്ക് പ്രകാരം റീച്ചാര്‍ജ് ചെയ്ത് സൗജന്യമായ ഒരു ജിബി പരിധിക്ക് ശേഷവും വൈ-ഫൈ ആക്‌സസ് ചെയ്യാം. ഒരു ഹോട്ട്-സ്‌പോട്ടില്‍ നിന്ന് ഒരേസമയം 100 പേര്‍ക്ക് വൈ-ഫൈ ആക്‌സസ് ലഭിക്കും.

ബസ് സ്റ്റാന്‍ഡുകള്‍, ജില്ലാ ഭരണകൂട ഓഫീസുകള്‍, പഞ്ചായത്ത് ഓഫീസുകള്‍, പാര്‍ക്കുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, കോടതി, പൊതുസേവന കേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ നിലവില്‍ ഈ സൗജന്യ വൈ-ഫൈ സേവനം ലഭ്യമാണ്. പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

പൊതുയിടങ്ങളില്‍ സൗജന്യ ഇന്റര്‍നെറ്റ് ലഭിക്കാന്‍ ഫോണിലോ ലാപ്ടോപ്പിലോ വൈ-ഫൈ ഓപ്ഷന്‍ ഓണാക്കി K-FI നെറ്റ്വര്‍ക്ക് സെലക്ട് ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതിന് ശേഷം തുറന്നുവരുന്ന ലാന്‍ഡിങ് പേജില്‍ 10 അക്ക മൊബൈല്‍ നമ്പര്‍ നല്‍കി ഒടിപി ജനറേറ്റ് ചെയ്യുക. ഒടിപി നല്‍കുന്നതോടെ സൗജന്യ വൈ-ഫൈ സേവനം ഫോണിലും ലാപ്ടോപ്പിലും ലഭ്യമാകും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com