ഇരിട്ടിയില്‍ വിനോദ സഞ്ചാര കേന്ദ്രത്തില്‍ ഗുണ്ടാ ആക്രമണം: ഷുഹൈബ് വധക്കേസ് പ്രതിയുള്‍പ്പെടെ 15പേര്‍ക്കെതിരെ കേസ്

എടയന്നൂര്‍ ഷുഹൈബ് വധക്കേസ് പ്രതി ദീപ് ചന്ദ് ഉള്‍പ്പെടെ 15 പേര്‍ക്കെതിരെ ഇരിട്ടി പൊലിസ് കേസെടുത്തു അന്വേഷണം ഊര്‍ജ്ജിതമാക്കി
Kannur news
Kannur - ഗുണ്ടാ ആക്രമണത്തില്‍ പരിക്കേറ്റ നാട്ടുകാരില്‍ ചിലര്‍ ചികിത്സ തേടിയപ്പോള്‍ Special Arrngement
Updated on
1 min read

കണ്ണൂര്‍: ഇരിട്ടിയിലെ ടൂറിസം കേന്ദ്രമായ എടക്കാനം റിവര്‍ വ്യൂ പോയിന്റില്‍ പ്രദേശവാസികള്‍ക്ക് നേരെ ഗുണ്ടാ ആക്രമണം. മൂന്ന് വാഹനങ്ങളിലായെത്തിയ സംഘമാണ് അക്രമം അഴിച്ചുവിട്ടത്. സംഭവത്തില്‍ എടയന്നൂര്‍ ഷുഹൈബ് വധക്കേസ് പ്രതി ദീപ് ചന്ദ് ഉള്‍പ്പെടെ 15 പേര്‍ക്കെതിരെ ഇരിട്ടി പൊലിസ് കേസെടുത്തു അന്വേഷണം ഊര്‍ജ്ജിതമാക്കി.

Kannur news
നടുറോഡില്‍ കാര്‍ തള്ളിനീക്കി കാട്ടുകൊമ്പന്‍, യാത്രക്കാര്‍ ഇറങ്ങിയോടി - വിഡിയോ

ആയുധങ്ങളുമായി എത്തിയ ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തില്‍ പ്രദേശവാസികളായ അഞ്ചു പേര്‍ക്ക് പരിക്കേറ്റിരുന്നു. ചിലരെ വാഹനമിടിച്ചു അപായപ്പെടുത്താനും ശ്രമമുണ്ടായി. ഗുരുതരമായി പരിക്കേറ്റ ഷാജി കുറ്റിയാടന്‍ (47), കെ. കെ. സുജിത്ത് (38), ആര്‍ വി സതീശന്‍ (42 ), കെ ജിതേഷ് (40 ), പി രഞ്ജിത്ത് (29) എന്നിവരെ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Kannur news
കള്ളക്കേസില്‍ കുടുക്കിയെന്ന് ആത്മഹത്യാക്കുറിപ്പ്; വക്കം ഗ്രാമപഞ്ചായത്തംഗവും അമ്മയും മരിച്ച നിലയില്‍

ഗുണ്ടാ സംഘം സഞ്ചരിച്ച വാഹനങ്ങളിലൊന്ന് എടക്കാനത്ത് അപകടവുമുണ്ടാക്കി. ഇന്നോവ അടക്കമുള്ള വാഹനങ്ങള്‍ കൊണ്ടു പ്രദേശവാസികളെ അപായപ്പെടുത്താനും നീക്കമുണ്ടായി. ഇതില്‍ രണ്ടു പേര്‍ക്ക് പരുക്കേറ്റു. റോഡില്‍ നില്‍ക്കുകയായിരുന്ന പലരും തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. അക്രമത്തിന് കാരണം എന്തെന്ന് ഇതുവരെ പൊലിസ് അന്വേഷണത്തില്‍ വ്യക്തമായിട്ടില്ല. സംഭവത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. പ്രതികള്‍ പ്രദേശവാസികളെ മര്‍ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

Summary

Goons attack tourist spot in Iritti Kannur. Case against 15 people including Shuhaib murder accused.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com