

തിരുവനന്തപുരം: ട്രിവാന്‍ഡ്രം ക്ലബ്ബില്‍ പണം വെച്ച് ചീട്ടു കളിച്ച സംഭവത്തിൽ ഒൻപതു പേർ അറസ്റ്റിൽ. ഇവരുടെ പക്കൽ നിന്നും 5.6 ലക്ഷം രൂപ മ്യൂസിയം പൊലീസ് കണ്ടെടുത്തു. തിരുവനന്തപുരം, കോട്ടയം, വർക്കല സ്വദേശികളാണ് പിടിയിലായത്.
മുന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരനും യുണൈറ്റഡ് ഇലക്ട്രിക്കൽസ് എംഡിയുമായ എസ്‌ആർ വിനയകുമാറിന്റെ പേരിൽ എടുത്ത മുറിയിലാണ് ചീട്ടു കളി നടന്നത്.
അറസ്റ്റിലായവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ആരാണ് തന്‍റെ പേരില്‍ മുറിയെടുത്തതെന്ന് അറിയില്ലെന്നു വിനയകുമാർ മാധ്യമങ്ങളോടു പ്രതികരിച്ചു. ക്ലബ്ബിലെ അഞ്ചാം നമ്പര്‍ കോട്ടേഴ്‌സിലായിരുന്നു ഇവര്‍ ചീട്ടുകളിയില്‍ ഏര്‍പ്പെട്ടിരുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates