ഒരാഴ്ചയക്കിടെ ഗുരുവായൂരപ്പന് രണ്ടാമത്തെ സ്വര്‍ണക്കീരീടം; ഇത്തവണ 37 പവന്റെത്

തിരുപ്പൂരില്‍ വ്യവസായിയായ രാജന്‍ പി നായരാണ് സ്വര്‍ണ്ണക്കിരീടം വഴിപാടായി നല്‍കിയത്
Guruvayur Temple Receives Second Golden Crown in a Week
ഗുരുവായൂരപ്പന് വഴിപാടായി സമര്‍പ്പിച്ച സ്വര്‍ണ്ണക്കിരീടം
Edited By:
Updated on
1 min read

ഗുരുവായൂര്‍: 37 പവനോളം തൂക്കം വരുന്ന കല്ലുകള്‍ പതിച്ച സ്വര്‍ണ്ണക്കിരീടം ഗുരുവായൂരപ്പന് വഴിപാടായി സമര്‍പ്പിച്ച് വ്യവസായി. തിരുപ്പൂരില്‍ വ്യവസായിയായ രാജന്‍ പി നായരാണ് സ്വര്‍ണ്ണക്കിരീടം വഴിപാടായി നല്‍കിയത്. ഇന്നു രാവിലെയായിരുന്നു സമര്‍പ്പണം.

Guruvayur Temple Receives Second Golden Crown in a Week
കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്

ദേവസ്വം ഭരണസമിതി അംഗം സി.മനോജ്, ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ എം.രാധ, അസി.മാനേജര്‍ എം. ഹരിദാസ്, വഴിപാടുകാരനായ രാജന്‍ പി നായരുടെ കുടുംബാംഗങ്ങള്‍, ഭക്തര്‍ എന്നിവര്‍ സന്നിഹിതരായി. സോപാനപ്പടിയില്‍ സമര്‍പ്പിച്ച സ്വര്‍ണ്ണക്കിരീടം ചാര്‍ത്തിയായിരുന്നു ഇന്ന് ഗുരുവായൂരപ്പന് ഉച്ചപൂജ.

വഴിപാടുകാരനും കുടുംബത്തിനും കളഭവും തിരുമുടി മാലയും പഴവും പഞ്ചസാരയുമടങ്ങുന്ന ഗുരുവായൂരപ്പന്റെ പ്രസാദങ്ങള്‍ നല്‍കി. മിഥുനമാസത്തിലെ മുപ്പട്ട് വ്യാഴാഴ്ചയായ ജൂണ്‍ 18നും ശ്രീഗുരുവായൂരപ്പന് സ്വര്‍ണക്കിരീടം വഴിപാടായി ലഭിച്ചിരുന്നു. ജൂണ്‍ പതിനെട്ടിന് വ്യവസായി നന്തിലത്ത് ഗ്രൂപ്പ് ഉടമ ഗോപു നന്തിലത്ത് 25 പവനോളം തൂക്കം വരുന്ന സ്വര്‍ണക്കിരീടം സമര്‍പ്പിച്ചിരുന്നു.

Guruvayur Temple Receives Second Golden Crown in a Week
കയ്യടിക്കേണ്ട സത്യസന്ധത! അഞ്ച് വര്‍ഷം മുമ്പ് കാണാതായ സ്വര്‍ണം തിരികെ നല്‍കി തൊഴിലുറപ്പ് തൊഴിലാളി
Guruvayur Temple Receives Second Golden Crown in a Week
കാലവര്‍ഷം കനക്കുന്നു, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
Guruvayur Temple Receives Second Golden Crown in a Week
എസ് പി ദീപക്കിന് പകരം 'ദീപക് ദേവ്' പ്രതിയായി, എഫ്‌ഐആറില്‍ പൊലീസിന് വന്‍അമളി, ചര്‍ച്ച
Summary

Guruvayur Temple Receives Second Golden Crown in a Week; Latest Offering Weighs 37 Sovereigns

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com