Popular Front Harthal : നഷ്ടം പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടി ഈടാക്കണം; മിന്നല്‍ ഹര്‍ത്താലില്‍ ഹൈക്കോടതി ഉത്തരവ്

ക്ലെയിംസ് കമ്മീഷണര്‍ കണക്കാക്കിയ തുകയ്ക്ക് ആനുപാതികമായി കണ്ടു കെട്ടിയ സ്വത്തുക്കള്‍ വില്‍പ്പന നടത്തണം
kerala highcourt
ഹൈക്കോടതിഫയൽ
Updated on
1 min read

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് നടത്തിയ മിന്നല്‍ ഹര്‍ത്താലില്‍ ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. ഹര്‍ത്താല്‍ ദിനത്തിലുണ്ടായ നഷ്ടം നികത്താന്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ കണ്ടുകെട്ടിയ സ്വത്തുക്കള്‍ വിറ്റ് നഷ്ടപരിഹാരം ഈടാക്കാന്‍ കോടതി ഉത്തരവിട്ടു.

ക്ലെയിംസ് കമ്മീഷണര്‍ കണക്കാക്കിയ തുകയ്ക്ക് ആനുപാതികമായി കണ്ടു കെട്ടിയ സ്വത്തുക്കള്‍ വില്‍പ്പന നടത്തണമെന്ന് കോടതി നിര്‍ദേശിച്ചു. ആറാഴ്ച്ചയ്ക്കുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. ക്ലെയിംസ് കമ്മീഷണര്‍ കണക്കാക്കിയ 3.94 കോടിയ്ക്ക് അനുസൃതമായ സ്വത്തുക്കളാണ് വില്‍പ്പന നടത്തേണ്ടത്.

കണ്ടുകെട്ടിയവ പി എഫ് ഐയുടെ സ്വത്തു വകകള്‍, ദേശീയ-സംസ്ഥാന - ജില്ലാ - പ്രാദേശിക നേതാക്കളുടെ സ്വത്തുവകകള്‍ എന്നിങ്ങനെ തരം തിരിക്കണം. പോപ്പുലര്‍ ഫ്രണ്ടിന്റെ സ്വത്തുക്കള്‍ ആദ്യവും, നേതാക്കളുടെ സ്വത്തുക്കള്‍ തുടര്‍ന്നും വിറ്റ് നഷ്ടപരിഹാരം ഈടാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. 2023 സെപ്തംബര്‍ 23നായിരുന്നു നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് മിന്നല്‍ ഹര്‍ത്താല്‍ നടത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com