വനിതാ എസ്‌ഐയെ ഇടിച്ച് തെറിപ്പിച്ച് പാഞ്ഞു; പൊലീസിന് നേരെ കാര്‍ ഓടിച്ച് കയറ്റി; ഒടുവില്‍ പോക്‌സോ കേസ് പ്രതി പിടിയില്‍

ഒളിവിലായിരുന്ന പോക്സോ കേസ് പ്രതിയെ പിന്തുടർന്നു പിടികൂടുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് പരിക്കേൽപ്പിച്ചു
വനിതാ എസ്‌ഐയെ ഇടിച്ച് തെറിപ്പിച്ച് പാഞ്ഞു; പൊലീസിന് നേരെ കാര്‍ ഓടിച്ച് കയറ്റി; ഒടുവില്‍ പോക്‌സോ കേസ് പ്രതി പിടിയില്‍
Updated on
1 min read


കൂത്താട്ടുകുളം: ജാമ്യവ്യവസ്ഥ ലംഘിച്ച് ഒളിവിലായിരുന്ന പോക്സോ കേസ് പ്രതിയെ പിന്തുടർന്നു പിടികൂടുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് പരിക്കേൽപ്പിച്ചു. കൂത്താട്ടുകുളം പ്രിൻസിപ്പൽ എസ്ഐ ശാന്തി കെ ബാബു, എഎസ്ഐ ബിജു ജോൺ ഉൾപ്പെടെ 5 പൊലീസ് ഉദ്യോ​ഗസ്ഥർക്കാണ് പ്രതിയെ സാഹസികമായി പിടികൂടുന്നതിന് ഇടയിൽ പരിക്കേറ്റത്. 

മുളക്കുളം അവർ കാപ്പിക്കരയിൽ ആകാശിനെ (24) പിടികൂടാൻ ശ്രമിക്കുന്നതിന് ഇടയിലാണ് സിനിമാ രം​ഗങ്ങളെ അനുസ്മരിപ്പിക്കുന്ന സംഭവങ്ങളുണ്ടായത്.  2019ൽ കൂത്താട്ടുകുളം പൊലീസ് സ്റ്റേഷൻ പരിധിയിൽ പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി ജാമ്യത്തിലിറങ്ങിയിരുന്നു. എന്നാൽ മുളന്തുരുത്തിയിൽ മറ്റൊരു ക്രിമിനൽ കേസിലും ഉൾപ്പെട്ടതോടെ ജാമ്യവ്യവസ്ഥ ലംഘിച്ചതിന്റെ പേരിൽ കോടതി വാറന്റ് പുറപ്പെടുവിച്ചു.

ശാന്തി കെ ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം മൊബൈൽ ടവർ ലൊക്കേഷൻ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടാൻ പെരുവയിലേക്കു പുറപ്പെട്ടു. എന്നാൽ പൊലീസ് അടുത്തെത്തിയപ്പോഴേക്കും കാറിൽ കടന്നു കളഞ്ഞ ആകാശിനെ പൊലീസ് പിന്തുടർന്നു. കാർ തടഞ്ഞിട്ട് ജീപ്പിൽ നിന്നിറങ്ങിയ എസ്ഐയെ ആകാശ് ഇടിച്ചു തെറിപ്പിച്ച് ശേഷം കാറിൽ പാഞ്ഞു. 

കൺട്രോൾ റൂമിൽ വിവരം ലഭിച്ചതോടെ രാമപുരം, പാലാ എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ പൊലീസ് വാഹനങ്ങൾ പ്രതിക്ക് പിന്നാലെ പാഞ്ഞു. രാമപുരത്തിനു സമീപം കൊണ്ടാട് മുക്കാനെല്ലിയിൽ പൊലീസ് വാഹനങ്ങൾ തടസ്സം വച്ച് ആകാശിന്റെ കാർ തടഞ്ഞു. എന്നാൽ കാർ മുൻപോട്ട് എടുത്ത് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ കാർ പൊലീസ് ജീപ്പിൽ ഇടിച്ചു. ഈ സമയത്താണ് മറ്റു പൊലീസുകാർക്ക് പരുക്കേറ്റത്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com