ക്ഷേത്രത്തിൽ അശ്ലീല പ്രദർശനം; പിടികൂടിയപ്പോൾ കഴുത്തും കൈത്തണ്ടയും മുറിച്ചു; കേസെടുത്ത് പൊലീസ്

സർജിക്കൽ ബ്ലെയ്ഡ് ഉപയോ​ഗിച്ച് സ്വയം ജീവനൊടുക്കാൻ ശ്രമം ഭീകരാന്തരീക്ഷമുണ്ടാക്കി
police
indecent exposureപ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: തിരുവല്ലം പരശുരാമ ക്ഷേത്രത്തിൽ ഭക്തരുടെ മുന്നിൽ അശ്ലീല പ്രദർശനം നടത്തിയ സംഭവത്തിൽ മെഡിക്കൽ കോളജ് ആശുപത്രി ജീവനക്കാരനെതിരെ കേസ്. സംഭവം കണ്ട് ക്ഷേത്രം ജീവനക്കാർ തഞ്ഞപ്പോൾ പ്രകോപിതനായ ഇയാൾ സ്വയം ജീവനൊടുക്കാൻ ശ്രമിച്ചു. പോക്കറ്റിൽ സൂക്ഷിച്ച സർജിക്കൽ ബ്ലെയ്ഡ് ഉപയോ​ഗിച്ച് കഴുത്തും വലത് കൈത്തണ്ടയും മുറിച്ച് ഭീകരാന്തരീക്ഷമുണ്ടാക്കി.

രക്തം വാർന്നു അവശനിലയിലായ ഇയാളെ തിരുവല്ലം പൊലീസ് എത്തി ആംബുലൻസ് എത്തിച്ച് മെഡിക്കൽ കോളജിലേക്ക് മാറ്റി. ശസ്ത്രക്രിയക്കു ശേഷം ഇയാൾ തുടർ ചികിത്സയിലാണ്. മെഡിക്കൽ കോളജ് ആശുപത്രിയിലെ പുരുഷ നേഴ്സിഭ് വിഭാ​ഗം അസിസ്റ്റന്റാണ്.

police
'സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍ വലിയ വിഷമം; എനിക്കൊരു അവസരം തരണം'; വേദിയില്‍ വിതുമ്പി എം ലിജു

തിങ്കളാഴ്ച രാവിലെ ഏഴോടെ ക്ഷേത്രത്തിലെ ​ഗണപതി വി​ഗ്രഹ പ്രതിഷ്ഠയ്ക്കു മുന്നിലായിരുന്നു സംഭവം. ക്ഷേത്രം ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ അവർ ഓടിയെത്തി ഇയാളെ തടഞ്ഞു. പൊലീസിൽ ഏൽപ്പിക്കാൻ ശ്രമിക്കവേയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. സ്ത്രീകളടക്കമുള്ള ഭക്തർ കടന്നുപോയ സമയത്താണ് അശ്ലീല പ്രദർശനം. ഇയാൾക്കെതിരെ തിരുവല്ലം പൊലീസ് കേസെടുത്തു.

police
യുഡിഎഫ് സ്ഥാനാര്‍ഥിയെ വിജയിപ്പിച്ചാല്‍ പതിനഞ്ച് ദിവസത്തെ ഗള്‍ഫ് യാത്ര; കണ്ണഞ്ചിപ്പിക്കുന്ന ഓഫറുമായി മുസ്ലീം ലീഗ് നേതാവ്
Summary

indecent exposure: A medical college hospital employee was detained for performing an obscene act in front of devotees at the thiruvallam temple

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com