വ്യാജപ്രചാരണത്തിലൂടെ വ്യക്തിഹത്യ തുടരുന്നു; തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് കെകെ ശൈലജ

ഒരു ധാര്‍മിക ചിന്തയും ഇല്ലാതെ പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ ആരും വിശ്വസിക്കരുതെന്നും തെരഞ്ഞെടുപ്പ് കമ്മിഷനും വരണാധികാരിക്കും പരാതി നല്‍കുമെന്നും ശൈലജ
kk shailaja
വ്യാജപ്രചാരണങ്ങളിലൂടെ യുഡിഎഫ് തേജോവധം ചെയ്യുന്നതായി കെകെ ശൈലജഫെയ്‌സ്ബുക്ക്‌
Updated on
1 min read

കോഴിക്കോട്: വ്യാജപ്രചാരണങ്ങളിലൂടെ യുഡിഎഫ് തേജോവധം ചെയ്യുന്നതായി വടകര ലോക്‌സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെകെ ശൈലജ വ്യാജ വിഡിയോ ക്ലിപ്പുകള്‍ ഉണ്ടാക്കി വ്യക്തിഹത്യ ചെയ്യുകയാണ് അവര്‍. ഒരു ധാര്‍മിക ചിന്തയും ഇല്ലാതെ പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ ആരും വിശ്വസിക്കരുതെന്നും തെരഞ്ഞെടുപ്പ് കമ്മിഷനും വരണാധികാരിക്കും പരാതി നല്‍കുമെന്നും ശൈലജ പറഞ്ഞു.

വടകര കെഎല്‍ 18 എന്ന പേജില്‍ തന്റെ ചിത്രം മോര്‍ഫ് ചെയ്ത അശ്ലീല ചിത്രം ആദ്യം പ്രചരിപ്പിച്ചതെന്ന് ശൈലജ പറഞ്ഞു. പാനൂരിലെ ബോംബ് സ്‌ഫോടന കേസിലെ പ്രതിയുമായി നില്‍ക്കുന്ന ചിത്രം വ്യാജമായി നിര്‍മിച്ചതാണ്. നൗഫല്‍ കൊട്ടിയത്തോടൊപ്പമുള്ള ചിത്രത്തില്‍ പ്രതിയുടെ ഫോട്ടോ വ്യാജമായി ചേര്‍ക്കുകയായിരുന്നെന്നും ശൈലജ പറഞ്ഞു. ഒരു സെമിനാറിലെ പ്രസംഗത്തിലെ ചോദ്യചിഹ്നം ഒഴിവാക്കി മുഹമ്മദ് നബിക്ക് എതിരെ പ്രസംഗിച്ചതായി പ്രചരിപ്പിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇതെല്ലാം കുടുംബഗ്രൂപ്പുകളിലാണ് ആദ്യം എത്തിക്കുന്നത്. കുടുംബങ്ങളുമായുളള തന്റെ ബന്ധം തകര്‍ക്കാനാണ് ഇത്. ഇത്തരം പ്രചാരണങ്ങളെക്കുറിച്ച് പറയുമ്പോള്‍ തനിക്കൊന്നുമറിയില്ലെന്ന് നിഷ്‌കളങ്കമായി മറുപടി പറയുന്ന യുഡിഎഫ്. സ്ഥാനാര്‍ഥി വ്യജപ്രചാരണം നടത്തുന്നവരോട് അത് വേണ്ടെന്നു പറയണമെന്നും കെകെ ശൈലജ പറഞ്ഞു.

വ്യാജപ്രചാരണങ്ങള്‍ക്കെതിരെ ചൊവ്വാഴ്ച തന്നെ പരാതി നല്‍കുമെന്നും വോട്ടര്‍മാര്‍ ഇത്തരം പ്രചാരണങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും കെകെ ശൈലജ പറഞ്ഞു.

kk shailaja
'മോദി കേരളത്തില്‍ കൂടുതല്‍ തവണ വരണമെന്നാണ് ആഗ്രഹം; കെ മുരളീധരന്‍ കേന്ദ്രമന്ത്രിയാകും'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com