വീട്ടില്‍ നിന്നുതന്നെ ഒരാള്‍ പോയില്ലേ?, അതിന് മേലേയാണോ സന്തത സഹചാരികള്‍?; കെ മുരളീധരന്‍

ഇത്തവണ വല്യകുഴപ്പം കൂടാതെ തന്നെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. സ്ഥാനാര്‍ഥികളിലേറെയും പേരെ വാര്‍ഡ് തലത്തില്‍ തന്നെ തീരുമാനിക്കപ്പെട്ടവരാണ്.
K Muraleedharan
കെ മുരളീധരന്‍ ( K Muraleedharan ) ഫയൽ
Updated on
1 min read

തിരുവനന്തപുരം: സ്ഥാനാര്‍ഥി നിര്‍ണയം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ എന്തെങ്കിലും പോരായ്മയുണ്ടായെങ്കില്‍ അത് പത്രികാസമര്‍പ്പണത്തിന് മുന്‍പായി പരിഹരിക്കുമെന്ന് കെ മുരളീധരന്‍. തെരഞ്ഞെടുപ്പിന് മുന്‍പായി ലീഡറുടെ സന്തതസഹചാരിയായ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ബിജെപിയിലേക്ക് പോകുകയാണല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വീട്ടില്‍ നിന്ന് തന്നെ ഒരാള്‍ പോയില്ലേ?. അതിന് മേലേയാണോ സന്തത സഹചാരികള്‍ എന്നായിരുന്നു മുരളീധരന്റെ മറുപടി.

K Muraleedharan
കോഴിക്കോട് അങ്കം കുറിച്ച് കോണ്‍ഗ്രസ്, 22 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സര്‍പ്രൈസ് വരുമെന്ന് ചെന്നിത്തല

ഏതെങ്കിലും സ്ഥലങ്ങളില്‍ യുഡിഎഫിന്റെ പൊതുസ്വഭാവത്തിനെതിരായി സ്ഥാനാര്‍ഥി നിര്‍ണയമോ മറ്റോ ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന് ജില്ലാ, സംസ്ഥാന നേതാക്കള്‍ പരിഹാരം ഉണ്ടാക്കുമെന്ന് മുരളീധരന്‍ പറഞ്ഞു. ഇത്തവണ വല്യകുഴപ്പം കൂടാതെ തന്നെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. സ്ഥാനാര്‍ഥികളിലേറെയും പേരെ വാര്‍ഡ് തലത്തില്‍ തന്നെ തീരുമാനിക്കപ്പെട്ടവരാണ്. ചില പ്രശ്‌നങ്ങള്‍ ഉണ്ടായ സ്ഥലങ്ങളില്‍ സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയത് നിയോജകമണ്ഡലം കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും ഇടപെട്ടാണെന്നും മുരളീധരന്‍ പറഞ്ഞു.

K Muraleedharan
പൊതുപരിപാടിക്കിടെ വേദിയിലെത്തി മേയര്‍ക്കു രാജിക്കത്ത്; കോഴിക്കോട് കോണ്‍ഗ്രസ് കൗണ്‍സിലര്‍ എഎപിയില്‍ ചേര്‍ന്നു

വീട് നിര്‍മിക്കാന്‍ സ്ഥലം ലഭിക്കാത്തതാണ് വയനാട് മുണ്ടക്കൈ ചൂരല്‍മല പുനരധിവാസവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റെ ഭവന നിര്‍മ്മാണം മുന്നോട്ടുപോകാത്തതെന്ന് മുരളീധരന്‍ പറഞ്ഞു. താന്‍ ഉള്‍പ്പടെയുള്ള ആളുകള്‍ അതിനുള്ള ഫണ്ട് നേരത്തെ തന്നെ നല്‍കിയിരുന്നു. സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് വീട് വച്ച നല്‍കുമെന്നും അതിന്റെ കണക്ക് കെപിസിസി പ്രസിഡന്റിനോട് ചോദിച്ചാല്‍ അറിയാമെന്നും മുരളീധരന്‍ പറഞ്ഞു.

Summary

K Muraleedharan about Congress leaders going to the BJP

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com