കാഫിർ പോസ്റ്റ്: തെറ്റായ പ്രചരണം നടത്തുന്നവർക്കെതിരെ നിയമ നടപടി: ഡി വൈ എഫ് ഐ

'ഡി വൈ എഫ് ഐ നേതാക്കൾക്ക് എതിരെ തെറ്റായ പ്രചരണം സാമൂഹിക മാധ്യമങ്ങൾ ഉപയോഗിച്ച് നടക്കുകയാണ്'
കാഫിർ പോസ്റ്റ്: തെറ്റായ പ്രചരണം നടത്തുന്നവർക്കെതിരെ നിയമ നടപടി: ഡി വൈ എഫ് ഐ
കാഫിർ പോസ്റ്റ്: തെറ്റായ പ്രചരണം നടത്തുന്നവർക്കെതിരെ നിയമ നടപടി: ഡി വൈ എഫ് ഐപ്രതീകാത്മക ചിത്രം
Updated on
1 min read

കോഴിക്കോട്: 'കാഫിര്‍' പ്രയോഗത്തില്‍ തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഡിവൈഎഫ്‌ഐ. വിവാദത്തിൽ ഡി വൈ എഫ് ഐ നേതാക്കൾക്ക് എതിരെ തെറ്റായ പ്രചരണം സാമൂഹിക മാധ്യമങ്ങൾ ഉപയോഗിച്ച് നടക്കുകയാണ്. കള്ള പ്രചരണം പൊതുസമൂഹം തള്ളിക്കളയണമെന്നും ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിൻ്റെ കാലയളവിൽ വടകര പാർലമെന്റ് മണ്ഡലം കേന്ദ്രീകരിച്ച് വോട്ടർമാർക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്ന വിവിധങ്ങളായ പ്രചരണങ്ങളാണ് സാമൂഹ്യമാധ്യമങ്ങളെ ഉപയോഗപ്പെടുത്തി യുഡിഎഫ് നടത്തിയത്. കാന്തപുരം എ പി അബൂബക്കർ മുസ്ല്യാരുടെ വ്യാജ ലെറ്റർപാഡ് നിർമ്മിച്ച് തെറ്റായ പ്രചരണം നടത്തി.

കാഫിർ പോസ്റ്റ്: തെറ്റായ പ്രചരണം നടത്തുന്നവർക്കെതിരെ നിയമ നടപടി: ഡി വൈ എഫ് ഐ
പ്ലസ് വണ്‍ പ്രവേശനം പൂര്‍ത്തിയായി, സംസ്ഥാനത്തൊട്ടാകെ ഒഴിഞ്ഞു കിടക്കുന്നത് 53,261 സീറ്റുകള്‍; മലപ്പുറത്ത് മാത്രം 2497

പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ വടകരയിലെ ഇടതു സ്ഥാനാർത്ഥി മതവിശ്വാസികളെ അപമാനിച്ചു എന്ന പ്രചരണവും മുസ്ലീങ്ങളെല്ലാം വർഗീയവാദികളാണെന്ന വ്യാജവാർത്തയും എഡിറ്റ് ചെയ്‌ത്‌ പ്രചരിപ്പിച്ചു. ഇതിനിടയിലാണ് കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിക്കപ്പെടുന്നത്. വർഗീയ വിദ്വേഷ പ്രചരണത്തിനെതിരായ പരാതിയിൽ 17 ഓളം കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുകയാണ്. പലതിലും അന്വേഷണം പൂർത്തീകരിച്ച് കുറ്റവാളിയെ കണ്ടെത്തിയിട്ടില്ല. എന്നാൽ ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ തെറ്റായ പ്രചരണം വ്യാപകമായി പ്രചരിപ്പിക്കുകയാണെന്ന് ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com