കണ്ണൂർ ചാലാട് ധർമ്മശാസ്താ ക്ഷേത്രത്തിൽ കവർച്ച; സുരക്ഷാ ജീവനക്കാരനെ പൂട്ടിയിട്ട് ഭണ്ഡാരങ്ങളും വഴിപാട് കൗണ്ടറും തകർത്തു

പിക്കാസുമായി എത്തിയ മോഷ്ടാവ് കൗണ്ടർ കുത്തിത്തുറന്ന് 20,000 രൂപ കവർന്നു. മുറി തള്ളിത്തുറന്ന് പുറത്തെത്തിയ സുരക്ഷാ ജീവനക്കാരനെ പിക്കാസ് കൊണ്ട് വധിക്കാൻ ശ്രമം
Kannur temple
Kannur templeSpecial Arrangement
Edited By:
Updated on
2 min read

കണ്ണൂർ: ജില്ലാ ആസ്ഥാനത്തിനടുത്തുള്ള ചാലാട് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ സുരക്ഷാ ജീവനക്കാരനെ മുറിയിൽ പൂട്ടിയിട്ട് മോഷണം. ക്ഷേത്രത്തിലെ ഒന്നിലധികം ഭണ്ഡാരങ്ങളും വഴിപാട് കൗണ്ടറും തകർത്ത മോഷ്ടാവ് പതിനായിരക്കണക്കിന് രൂപ കവർന്നു. വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. കവർച്ചയ്ക്ക് പിന്നാലെ ക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാരനും മോഷ്ടാവും തമ്മിൽ ഏറ്റുമുട്ടലുണ്ടായതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഏകദേശം 20,000 രൂപയോളം നഷ്ടപ്പെട്ടതായി കാണിച്ച് ക്ഷേത്രം മാനേജർ സിഎം ശ്രീജിത്ത് കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ ഔദ്യോഗികമായി പരാതി നൽകി.

Kannur temple
മലയിടംതുരുത്തിലെ ഒഴിപ്പിക്കല്‍ ശനിയാഴ്ച പൂര്‍ത്തീകരിക്കണം; കോടതിയുടെ കര്‍ശന നിര്‍ദേശം

ക്ഷേത്രത്തിന്റെ മുൻവശത്തെ പ്രധാന ഇരുമ്പ് ഗേറ്റ് തകർത്താണ് പിക്കാസുമായി മോഷ്ടാവ് അകത്തേക്ക് പ്രവേശിച്ചത്. തുടർന്ന് ക്ഷേത്രവളപ്പിലെ മുറിയിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരൻ വൈഷ്ണവിനെ പുറത്തുനിന്ന് പൂട്ടിയിട്ട ശേഷമാണ് പ്രതി കവർച്ചയിലേക്ക് കടന്നത്. പിക്കാസ് ഉപയോഗിച്ച് വഴിപാട് കൗണ്ടറിന്റെ പൂട്ട് തല്ലിത്തകർത്ത് അകത്തുകയറിയ മോഷ്ടാവ്, മേശവലിപ്പുകൾ കുത്തിത്തുറന്ന് രശീതി ഇനത്തിൽ ലഭിച്ച പണമടക്കം കവരുകയായിരുന്നു. ഇതിനുശേഷം ചുറ്റമ്പലത്തിന് പുറത്തുള്ള പ്രധാന ഭണ്ഡാരം തകർക്കാൻ ശ്രമിച്ചെങ്കിലും പണം കവരാൻ സാധിച്ചില്ല. തുടർന്ന് നടയിലെ മേശയും വഴിപാട് കൗണ്ടറിന് സമീപത്തെ മറ്റൊരു ഭണ്ഡാരവും തകർത്താണ് കൂടുതൽ പണം കൈക്കലാക്കിയത്.

Kannur temple
ടി.വി റിമോട്ട് നൽകാത്തതിൽ മനോവിഷമം; പന്ത്രണ്ടുകാരൻ ജീവനൊടുക്കി

പിക്കാസ് കൊണ്ട് വധശ്രമം; ജീവനക്കാരനുമായി മൽപ്പിടുത്തം

ക്ഷേത്രത്തിന്റെ പിൻഭാഗത്തുള്ള ഭണ്ഡാരത്തിന്റെ പൂട്ട് പിക്കാസ് ഉപയോഗിച്ച് തകർക്കാൻ മോഷ്ടാവ് ശ്രമിക്കുന്നതിനിടെയാണ് കടുത്ത നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കള്ളൻ കയറിയത് മനസ്സിലാക്കിയ സുരക്ഷാ ജീവനക്കാരൻ വൈഷ്ണവ്, പൂട്ടിയിട്ടിരുന്ന മുറിയുടെ വാതിൽ സർവ്വശക്തിയുമെടുത്ത് തള്ളിത്തുറന്ന് പുറത്തേക്ക് വരികയായിരുന്നു. പുറത്തെത്തിയ ജീവനക്കാരൻ മോഷ്ടാവിനെ പിടികൂടാൻ ശ്രമിച്ചതോടെ ഇരുവരും തമ്മിൽ ക്ഷേത്രമുറ്റത്ത് വെച്ച് മൽപ്പിടുത്തമുണ്ടായി. തന്നെ പിടികൂടുമെന്ന് ഉറപ്പായതോടെ കയ്യിലിരുന്ന പിക്കാസ് ഉപയോഗിച്ച് മോഷ്ടാവ് വൈഷ്ണവിനെ വെട്ടിപ്പരിക്കേൽപ്പിക്കാനും വധിക്കാനും ശ്രമിച്ചതായി ജീവനക്കാരൻ പോലീസിന് മൊഴി നൽകി.

Kannur temple
'13'ൽ വിശ്വാസം; ആരും ഏറ്റെടുക്കാത്ത കാർ ചോദിച്ചുവാങ്ങി മന്ത്രി കെ എം ഷാജി

ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്ത്; അന്വേഷണം ഊർജ്ജിതം

ക്ഷേത്ര ഭാരവാഹികൾ വിവരമറിയിച്ചതിനെ തുടർന്ന് കണ്ണൂർ ടൗൺ പോലീസും വിരലടയാള വിദഗ്ദ്ധരും ഫോറൻസിക് സംഘവും പുലർച്ചെ തന്നെ ധർമ്മശാസ്താ ക്ഷേത്രത്തിലെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. എഎസ്‌പി അഭിഷേക് ഷിറ, ടൗൺ എസ്ഐ ജിഷ്ണു എന്നിവരുടെ നേതൃത്വത്തിലുള്ള വൻ പോലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും സുരക്ഷാ ജീവനക്കാരനിൽ നിന്നും ക്ഷേത്രം അധികൃതരിൽ നിന്നും മൊഴിയെടുക്കുകയും ചെയ്തു. ക്ഷേത്രത്തിനകത്തും പരിസരത്തുമുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് പൂർണ്ണമായി ശേഖരിച്ചിട്ടുണ്ട്. പ്രദേശത്തെ വസ്ത്രം മാറാൻ ഉപയോഗിച്ച വീടിന്റെ പരിസരങ്ങളിലെ ദൃശ്യങ്ങളും കേന്ദ്രീകരിച്ച് പ്രതിയെ ഉടൻ വലയിലാക്കാനുള്ള ഊർജ്ജിത അന്വേഷണത്തിലാണ് പോലീസ്.

Kannur temple
'കാലശേഷവും ഇടതു പക്ഷം വേണമല്ലോ?, വിശ്രമിക്കൂ സഖാവേ'

ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്ത്; അന്വേഷണം ഊർജ്ജിതം

ക്ഷേത്ര ഭാരവാഹികൾ വിവരമറിയിച്ചതിനെ തുടർന്ന് കണ്ണൂർ ടൗൺ പോലീസും വിരലടയാള വിദഗ്ദ്ധരും ഫോറൻസിക് സംഘവും പുലർച്ചെ തന്നെ ധർമ്മശാസ്താ ക്ഷേത്രത്തിലെത്തി തെളിവുകൾ ശേഖരിച്ചു. എഎസ്‌പി അഭിഷേക് ഷിറ, ടൗൺ എസ്ഐ ജിഷ്ണു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥിതിഗതികൾ വിലയിരുത്തുകയും സുരക്ഷാ ജീവനക്കാരനിൽ നിന്നും ക്ഷേത്രം അധികൃതരിൽ നിന്നും മൊഴിയെടുക്കുകയും ചെയ്തു. ക്ഷേത്രത്തിനകത്തും പരിസരത്തുമുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതിയെ ഉടൻ വലയിലാക്കാനുള്ള ഊർജ്ജിത അന്വേഷണത്തിലാണ് പോലീസ്.

Summary

In a daring heist during the early hours of Thursday, a thief broke into the Chalad Sree Dharmashastha Temple in Kannur, locking up the security guard before looting around Rs 20,000

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com