വീഴ്ച സമ്മതിച്ച് കെസിഎ; ചില കാര്യങ്ങള്‍ അന്വേഷിക്കാതെയാണ് തിരിച്ചെടുത്തത്; മനുവിന്റെ കോച്ചിങ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കും

കേസില്‍ മനുവിനെ സംരക്ഷിച്ചിട്ടില്ലെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ് പറഞ്ഞു.
sexual assault case
കോച്ച് മനുടിവി ദൃശ്യം
Updated on
1 min read

തിരുവനന്തപുരം:ലൈംഗിക പീഡനക്കേസ് പ്രതിയായ മനുവിന് ജാമ്യം ലഭിച്ചതിന് പിന്നാലെ ക്രിക്കറ്റ് കോച്ച് ആയി തുടരാന്‍ അനുവദിച്ചത് വീഴ്ചയാണെന്ന് സമ്മതിച്ച് കെസിഎ. ചില കാര്യങ്ങള്‍ അന്വേഷിക്കാതെയാണ് മനുവിനെ തിരിച്ചെടുത്തതെന്നും മനുവിന്റെ കോച്ചിങ് സര്‍ട്ടിഫിക്കേഷന്‍ റദ്ദാക്കുമെന്നും കെസിഎ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കേസില്‍ മനുവിനെ സംരക്ഷിച്ചിട്ടില്ലെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ് പറഞ്ഞു. പോക്‌സോ കേസില്‍ ജാമ്യം കിട്ടിയതിന് പിന്നാലെയാണ് മനുവിനെ തിരിച്ചെടുത്തത്. ആ സമയത്ത് ചില കാര്യങ്ങള്‍ അന്വേഷിക്കേണ്ടതുണ്ടായിരുന്നു. മനുവിനെ തിരിച്ചെടുക്കണമെന്ന് രക്ഷിതാക്കളും കുട്ടികളും ആവശ്യപ്പെട്ട പ്രകാരമാണ് തിരിച്ചെടുത്തത്. വിഷയത്തില്‍ പ്രതികരിക്കാതെ മാറിനിന്നിട്ടില്ലെന്നും കെസിഎ ഭാരവാഹികള്‍ പറഞ്ഞു.

പ്രതിയെ സംരക്ഷിക്കാന്‍ കെസിഎ ശ്രമിച്ചെന്ന് പറയുന്നത് വാസ്തവിരുദ്ധമാണ്. അത്തരത്തിലൊരാളെ സംരക്ഷിക്കേണ്ട അസോസിയേഷന്‍ ഇല്ല. 2022ലാണ് മനുവിനെതിരെ ആദ്യം പരാതി വന്നത്. അന്ന് രക്ഷിതാക്കളോ കുട്ടികളോ ആരും തന്നെ മനുവിനെതിരെ മൊഴി നല്‍കിയിട്ടില്ല. പകരം മനുവിന് അനുകൂലമായാണ് മൊഴി നല്‍കിയത്. ചൈല്‍ഡ് ലൈനും പൊലീസും അന്വേഷണം നടത്തിയപ്പോഴാണ് കേസില്‍ സത്യം പുറത്തുവന്നതെന്നും ജയേഷ് ജോര്‍ജ് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മനുവിനെ തിരിച്ചെടുത്തതിന് പിന്നാലെ പരിശീലന സമയത്ത് രക്ഷിതാക്കളില്‍ ഒരാള്‍ ഉണ്ടാകണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. കൂടാതെ ഒരു വനിതാ കോച്ചിനെ നിയമിച്ചിരുന്നു. കുടുതല്‍ സിസിടിവികളും സ്ഥാപിച്ചിരുന്നതായും ഭാരവാഹികള്‍ പറഞ്ഞു.

മനു പരിശീലിപ്പിച്ച കുട്ടികള്‍ക്ക് കെസിഎ ബാലവകാശ കമ്മീഷന്‍ വഴി കൗണ്‍സിലിങ് നല്‍കും. വനിതാ പരിഹാര സെല്‍ രൂപികരിക്കുമെന്നും കെസിഎ വ്യക്തമാക്കി.

sexual assault case
'അവര്‍ വന്ന് മുദ്രാവാക്യം വിളിച്ച് തിരികെ പോകട്ടെ, സംസ്ഥാനത്തിന് എങ്ങനെ ഹൈവേ അടയ്ക്കാന്‍ കഴിയും?'; ഹരിയാനയോട് സുപ്രീംകോടതി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com