നവോമി ഇനിയും ജീവിക്കും, പലരിലൂടെ; വാഹനാപകടത്തില്‍ മരിച്ച ഖോ ഖോ താരത്തിന്റെ അവയവങ്ങള്‍ ദാനം ചെയ്യും

ഖോ ഖോ താരമായിരുന്ന നവോമി രജിഷ വിജയന്‍ പ്രധാന വേഷത്തിലെത്തിയ 'ഖോ ഖോ' എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്.
Naomi
Naomiscreen grab
Updated on
1 min read

തൃശൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച യുവതിയുടെ അവയവങ്ങള്‍ ദാനം ചെയ്യും. വടക്കാഞ്ചേരി പുല്ലാനിക്കാട് വാണിയം കിഴക്കേല്‍ വിന്‍സെന്റിന്റെ മകള്‍ നവോമി (23) ക്കാണ് മസ്തിഷ്‌കമരണം സ്ഥിരീകരിച്ചത്. അവയവ ദാനത്തിനായി ബന്ധുക്കള്‍ സമ്മതപത്രം കൈമാറി.

കഴിഞ്ഞ മാസം 25ന് കൊട്ടാരക്കര വാളകത്ത് കാറും പാഴ്സല്‍ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു നവോമി. 24ന് രാത്രി അമ്മ ജിപ്സിയും സഹോദരന്‍ ജോയലും ചേര്‍ന്ന് തിരുവനന്തപുരത്തേക്ക് ജോലി ആവശ്യത്തിന് പോകുമ്പോഴാണ് പുലര്‍ച്ചെ നാലുമണിയോടെ അപകടം സംഭവിച്ചത്.

Naomi
'രാഷ്ട്രീയ സംഘട്ടനങ്ങളും കൊലപാതകവും ഉള്‍പ്പെടെ വാദം പറഞ്ഞത് നൂറു കണക്കിന് കേസുകളില്‍, പക്ഷപാതിത്വം കാണിച്ചിട്ടില്ല'

ഗുരുതരമായി പരുക്കേറ്റ നവോമിയെ കൊട്ടാരക്കര വിജയ ഹോസ്പ്പിറ്റലും തുടര്‍ന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. അപകടത്തില്‍ അമ്മയ്ക്കും സഹോദരനും പരിക്കേറ്റിരുന്നു. ഖോ ഖോ താരമായിരുന്ന നവോമി രജിഷ വിജയന്‍ പ്രധാന വേഷത്തിലെത്തിയ 'ഖോ ഖോ' എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. തൃശൂര്‍ സെന്റ് തോമസ് കോളജിലെ സൈക്കോളജിയില്‍ പി.ജി. ബിരുദം നേടി ആദ്യമായി കിട്ടിയ ജോലിക്കായി തിരുവനന്തപുരത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. അച്ഛന്‍ വിന്റ്സെന്റ് ഡ്രൈവറാണ്. അമ്മ ജീപ്‌സി ജിം ട്രെയിനറും, സഹോദരങ്ങള്‍: എയ്ഞ്ചല്‍ (അധ്യാപിക, എറണാകുളം), ജോയല്‍ (തൃശൂര്‍ സെന്റ് തോമസ് കോളജ് വിദ്യാര്‍ഥി).

Naomi
നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും; വിവിധ വകുപ്പുകളുടെ ധനാഭ്യര്‍ഥനകള്‍ സഭയില്‍, ധനബില്‍ മറ്റന്നാള്‍
Naomi
തിത്തെയ് തകതെയ്‌തോം....; കുട്ടനാടിന്റെ ജലമേളകള്‍ക്ക് ഇന്ന് തുടക്കം
Summary

Naomi will now live on through others; Kho Kho star injured in car accident confirmed brain dead, organ donation consent handed over

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com