വീര്യം കൂടിയാലും കുറഞ്ഞാലും മദ്യം പാടില്ലെന്നാണ് ലീഗിന്റെ നിലപാട്, എന്നാല്‍ മന്ത്രിസഭയുടെ തീരുമാനത്തോടൊപ്പം നില്‍ക്കും: കെഎം ഷാജി

തെരഞ്ഞെടുപ്പ് കമ്മീഷണറായി ശേഷാദ്രിനാഥനെ നിയമിച്ചത് അനുകൂലിക്കുന്നുവെന്നും മന്ത്രി
km shaji
കെഎം ഷാജി വാര്‍ത്താസമ്മേളനത്തിനിടെ
Updated on
1 min read

ന്യൂഡല്‍ഹി: വീര്യംകുറഞ്ഞ മദ്യത്തിന് നികുതിഘടന നിശ്ചയിച്ച കാര്യത്തില്‍ മുസ്ലിം ലീഗിന് വിയോജിപ്പ് ഉണ്ടായിരുന്നുവെന്ന് മന്ത്രി കെഎം ഷാജി സമ്മതിച്ചു. എന്നാല്‍ മന്ത്രിസഭയുടെ തീരുമാനത്തിനൊപ്പം നിന്നു. വീര്യം കൂടിയാലും കുറഞ്ഞാലും മദ്യം പാടില്ലെന്നാണ് ലീഗിന്റെ നിലപാടെന്നും മന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു. നികുതി ഘടന പ്രഖ്യാപിച്ചതില്‍ പ്രതിപക്ഷത്തുനിന്ന് ഉള്‍പ്പെടെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. അതിനിടെയാണ് യുഡിഎഫിലെ പ്രധാന കക്ഷികളിലൊന്നായ ലീഗും വിയോജിപ്പ് വ്യക്തമാക്കുന്നത്.

'ലീഗ് അതിനെ പിന്തുണയ്ക്കുന്നില്ല. എതിര്‍പ്പുള്ളതു കൊണ്ടാണല്ലോ സാദിഖലി തങ്ങള്‍ പറഞ്ഞത്. വിയോജിപ്പുണ്ടെങ്കിലും പക്ഷേ കാബിനറ്റിന്റെ തീരുമാനത്തോടൊപ്പമാണ് ഞങ്ങള്‍. വീര്യം കൂടിയാലും കുറഞ്ഞാലും മദ്യം കഴിക്കരുതെന്നു പറയുന്നവരാണ് ഞങ്ങള്‍. എല്ലാ വിഭാഗങ്ങളുടെയും വോട്ട് വാങ്ങിയാണ് യുഡിഎഫ് ജയിച്ചത്. ഏതെങ്കിലും പ്രതിഷേധത്തിന്റെ പേരില്‍ പൊതു തീരുമാനം റദ്ദ് ചെയ്യാനാവില്ല' -കെഎം ഷാജി വ്യക്തമാക്കി.

നേരത്തെ ലീഗിന്റെ പാര്‍മെന്ററി പാര്‍ട്ടി യോഗത്തിലും ബജറ്റിലെ പ്രഖ്യാപനത്തില്‍ വിയോജിപ്പ് പ്രകടമായിരുന്നു. എന്നാല്‍ ഇത്തരത്തിലൊരു നയം എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച തീരുമാനങ്ങളുടെ തുടര്‍ച്ചയാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി വിഡി സതീശന്‍ രംഗത്തെത്തിയതോടെ ലീഗും പ്രഖ്യാപനത്തെ പിന്തുണയ്ക്കുകയായിരുന്നു. പരസ്യമായി എതിര്‍ക്കേണ്ടതില്ല എന്ന തീരുമാനം ലീഗ് സ്വീകരിക്കുകയായിരുന്നു.

അതേസമയം, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായുള്ള എന്‍ ശേഷാദ്രിനാഥന്റെ നിയമനത്തെ കെ എം ഷാജി അനുകൂലിച്ചു. ഒരാളെ വെറുതെ സംഘിയാക്കുന്നത് എന്തിനാണ് എന്ന് ചോദിച്ച അദ്ദേഹം വര്‍ഗീയ വാദിയാണെന്ന് തോന്നിക്കുന്ന ഒരു പരാമര്‍ശം പോലും ശേഷാദ്രിനാഥനില്‍ നിന്ന് ഉണ്ടായിട്ടില്ലെന്നും പറഞ്ഞു. 2021 മുതല്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ചുമതല നിര്‍വഹിച്ചിരുന്ന എ ഷാജഹാന്‍ വിരമിച്ച ഒഴിവിലാണ് മുന്‍ ജില്ലാ ജഡ്ജി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

km shaji
വരുമാനത്തിന് മറ്റു മാര്‍ഗങ്ങള്‍ തേടണമെന്ന് മന്ത്രി; അച്ചപ്പവും കുഴലപ്പവും വിറ്റ് സ്വകാര്യ ബസ് ജീവനക്കാരുടെ പ്രതിഷേധം
km shaji
കുടുംബശ്രീയിൽ കൂട്ടപ്പിരിച്ചുവിടൽ: 134 പേരുടെ ജോലി തെറിച്ചു, ഭൂരിഭാഗവും സ്ത്രീകൾ; രാഷ്ട്രീയ പ്രേരിതമെന്ന് എൽഡിഎഫ്
km shaji
മുനീറിന് പിന്നാലെ പി ജെ ജോസഫും; ഭരണ പരിഷ്‌കാര കമ്മീഷന്‍ നോട്ടമിട്ട് നേതാക്കൾ; ഡല്‍ഹിയിലെ പ്രതിനിധിയാവാന്‍ പി ജെ കുര്യനും തരൂരും
Summary

KM Shaji says Muslim League is against any kind of liquor; but supports cabinet decision

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com