'പപ്പയ്ക്ക് വയ്യാന്ന് നൂറുവട്ടം പറഞ്ഞതല്ലേ സാറേ...'; എസ്ഐയോട് പൊട്ടിക്കരഞ്ഞ് സിയാദിന്റെ മകൾ; കസ്റ്റഡി മരണത്തിൽ ഞെട്ടിക്കുന്ന ശബ്ദരേഖ

പപ്പയെ മർദിച്ചത് സാറല്ലേ, സാർ മർദിച്ചെന്ന് പപ്പ പറഞ്ഞിരുന്നതായി കുട്ടി എസ്ഐയോട് പറയുന്നുണ്ട്. ഒന്നര മിനുട്ട് ദൈർഘ്യമുള്ള സംഭാഷണമാണ് പുറത്തു വന്നിട്ടുള്ളത്.
പൊലീസ്
പൊലീസ്പ്രതീകാത്മക ചിത്രം
Updated on
1 min read

കൊല്ലം: കുണ്ടറയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ പൊലീസിനെ പൂർണ്ണമായും പ്രതിക്കൂട്ടിലാക്കുന്ന ഞെട്ടിക്കുന്ന ശബ്ദരേഖ പുറത്ത്. കസ്റ്റഡിയിൽ ക്രൂരമർദനത്തിനിരയായി മരിച്ച സിയാദിന്റെ മകൾ ആരോപണവിധേയനായ പൊലീസുകാരനുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെ ഓഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

പൊലീസ്
ആലപ്പുഴയില്‍ ട്രെയിനില്‍ നിന്ന് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം; മരിച്ചത് കോഴിക്കോട് സ്വദേശി

സിയാദിന് കടുത്ത ആരോഗ്യപ്രശ്നങ്ങൾ ഉള്ള കാര്യം മുൻകൂട്ടി അറിയിച്ചിട്ടും പൊലീസ് മൃഗീയമായി മർദിക്കുകയായിരുന്നുവെന്ന് മകൾ സംഭാഷണത്തിൽ വ്യക്തമാക്കുന്നുണ്ട്. അച്ഛന്റെ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് പഴുപ്പുണ്ടായെന്നും, ആരാണ് മർദിച്ചതെന്ന് ആശുപത്രിയിലെ ഡോക്ടർമാർ ചോദിച്ചിരുന്നതായും മകൾ പറയുന്നു. എന്നാൽ, ആരോപണങ്ങളെല്ലാം അവജ്ഞയോടെ തള്ളിക്കളയുന്ന നിലപാടാണ് പൊലീസുകാരൻ സ്വീകരിച്ചത്.

പപ്പയെ മർദിച്ചത് സാറല്ലേ, സാർ മർദിച്ചെന്ന് പപ്പ പറഞ്ഞിരുന്നതായി കുട്ടി എസ്ഐയോട് പറയുന്നുണ്ട്. ഒന്നര മിനുട്ട് ദൈർഘ്യമുള്ള സംഭാഷണമാണ് പുറത്തു വന്നിട്ടുള്ളത്.

പൊലീസ്
'വിദ്യാര്‍ഥികളെ വെടിവച്ച് കൊല്ലണം'; ടിജി മോഹന്‍ദാസിനെതിരെ പരാതി നല്‍കി ഇടത് വിദ്യാര്‍ഥി സംഘടനകള്‍

ജൂൺ 16-ന് രാത്രിയാണ് അയൽവാസിയായ 13-കാരനെ കാണാനില്ലെന്ന പരാതിയുടെ പേരിൽ കുണ്ടറ പൊലീസ് സിയാദിനെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. അസുഖബാധിതനായ സിയാദ് മരുന്ന് കഴിച്ചു ഉറങ്ങാൻ കിടക്കുമ്പോഴായിരുന്നു പൊലീസിന്റെ ഈ നടപടി. സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന വഴിയിലും കസ്റ്റഡിയിലും വെച്ച് എസ് ഐ അതുൽ, കോൺസ്റ്റബിൾ ശ്രീജിത്ത് എന്നിവർ ചേർന്ന് ക്രൂരമായി മർദിച്ചുവെന്നാണ് കുടുംബം പരാതിപ്പെടുന്നത്.

പൊലീസ്
കാസർകോട്ടെ ഇവിഎം തിരിമറി ആരോപണം: യുഡിഎഫ് ചർച്ച ചെയ്തിട്ടില്ലെന്ന് രമേശ് ചെന്നിത്തല; പരാതി നൽകി രാജ്‌മോഹൻ ഉണ്ണിത്താൻ

അടുത്ത ദിവസം രാവിലെ കാണാതായ കുട്ടി തിരിച്ചെത്തിയതോടെയാണ് സിയാദിനെ വിട്ടയച്ചത്. എന്നാൽ മർദനമേറ്റ് അവശനായ സിയാദിനെ വാരിയെല്ലുകൾ തകർന്ന് ഇൻഫെക്ഷനായ നിലയിൽ കൊല്ലം ജില്ലാ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുണ്ടറയിലെ സിയാദിന്റെ കസ്റ്റഡി മരണത്തിൽ കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആവശ്യപ്പെട്ടു. ജീപ്പിൽ കയറ്റിയത് മുതൽ ക്രൂരമായ മർദനമാണ് സിയാദിന് നേരിടേണ്ടി വന്നതെന്ന് ഭാര്യയും സാക്ഷ്യപ്പെടുത്തുന്നു. സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ കുറ്റവാളികളെയും ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന ആവശ്യവും ശക്തമാകുകയാണ്.

പൊലീസ്
തീവ്ര ന്യൂനമര്‍ദ്ദം: മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് ഏഴ് ജില്ലകളില്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്
പൊലീസ്
16 ഇനം സാധനങ്ങൾ, ഓണക്കിറ്റ് വിതരണം ഓ​ഗസ്റ്റ് 10 മുതൽ; ഓണച്ചന്ത 8 മുതൽ ആരംഭിക്കുമെന്ന് മന്ത്രി
പൊലീസ്
ലഹരിക്കെതിരെ സൂംബ നൃത്തം, പിന്നിൽ വൻ കച്ചവടം; ഞെട്ടിപ്പിക്കുന്നതാണ് കീർത്തനയുടെ റൂട്ട് മാപ്പ്
Summary

A shocking audio clip of a phone conversation between the deceased Siyad's daughter and a police officer has emerged, backing allegations of fatal police brutality in Kundara, Kollam.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com