

തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ നൽകിയ പരാതിയിൽ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന്റെ രഹസ്യ മൊഴി ഇന്ന് രേഖപ്പെടുത്തും. വൈകീട്ട് മൂന്നിന് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് മൊഴിയെടുക്കുക. യദു അശ്ലീല ആംഗ്യം കാണിച്ചെന്നാണ് മേയറുടെ പരാതി.
കേസ് ആദ്യം കന്റോൺമെന്റ് പൊലീസാണ് അന്വേഷിച്ചത്. പിന്നീട് ഇത് മ്യൂസിയം പൊലീസിനു കൈമാറി. കെഎസ്ആർടിസി ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കമെന്നു മേയർ ആരോപിച്ചിരുന്നു.
മേയറും എംഎൽഎയും ഭർത്താവുമായ സച്ചിൻ ദേവും ഉൾപ്പെടെ അഞ്ച് പേരടങ്ങുന്ന സംഘം കെഎസ്ആർടിസി ബസിനു കുറകെ കാർ ഇട്ട് തടഞ്ഞ സംഭവത്തിനു പിന്നാലെയാണ് വാക്കേറ്റമുണ്ടായത്. ഡ്രൈവിങുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പിന്നാലെ അന്ന് രാത്രി തന്നെ മേയർ നൽകിയ പരാതിയിൽ ഡ്രൈവർ യദുവിനെ പൊലീസ് അറസ്റ്റ് ചെയ്തു വിട്ടയച്ചു. അതിനിടെ യദു കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. എന്നാൽ നടപടിയുണ്ടായൊന്നും ഉണ്ടായിട്ടില്ല. പിന്നാലെ ഡ്രൈവർ കോടതിയെ സമീപിച്ചു.
അതിനിടെ അഭിഭാഷകനായ ബൈജു നോയലും കോടതിയെ സമീപിച്ചു. ജില്ലാ കോടതിയിൽ അഭിഭാഷകൻ നൽകിയ പരാതിയിൽ പൊലീസ് മേയർക്കെതിരെ കേസെടുത്തിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates